edam
in left perspective

Sunday 7 December 2014

LEGACY IN RUINS

How did a city, once the cradle of dialogues, become a place of Macabre dance?

SOME REFLECTIONS ON PRESENT DAY THALASSERY


M. P. Radhakrishnan


1

Man is a discourse making animal. Discourses abound. Of late there have been a proliferation of discourses on several fronts. Questions remain: Do these discourses ring true against the catastrophe of contemporary human situation? Do they have emancipatory potential in them? To tell the truth, most of the post modern discourses take us to labyrinthine worlds. Scholars theorise ad nauseum. Often they drive us crazy. The fact remains that it doesn't require a man of enormous scholarship to bury us in a labyrinthine edifice. The present day world order being what it is, we are already in a limbo. We need only strip things bare to realise that the texture of present day life has an oppressive quality. Thus, interrogative discourses are the need of the hour.

Looking backward in time, we find that Thalassery has a tradition of vibrant discourses. Those discourses had a liberating potential. That tradition is in ruins now. Culturally, Thalassery is a wasteland now. Discourses and counter discourses were a part of colonial Tellichery. For all the sickening mystifications of illiteracy, Thalassery's cultural life had a vibrant character then. Critical awareness was wide awake. Our cultural heroes were creative dreamers. Their verbal self had tremendous implications. To spell out truth amounted to actualise freedom from myriad forms of tyranny. Our freedom struggle literally unearthed their creative potentials.

Present day Thalassery narrates a different story. The given scenario has a nauseating dimension. Intellectual apathy of a unsettling kind is fundamental to Thalassery's public life today. Thalassery's barrenness necessarily follows from this intellectual inertia. I said, Thalassery is culturally a wasteland now. It may be recalled that Eliot's wastelanders are constitutionally apathetic in their nature. They are in limbo. They cannot make any choices on earth. Spiritually they are dead. They are castrated souls.

Since the seventies, Thalassery has been going through a series of traumas on the collective front. Killings and counter killings have been the order of the day. Politics of discourse is in retreat. Politics of violence has got the upper hand. The macabre dance is masterminded by the inspired followers of Golwalker and Stalin. Since their intellectual impotence is complete, they cannot exchange meaningful ideas. Hence they exchange swords and devour each other. Hundreds of innocent souls have been hacked to pieces.

The myth of the fisher-king is central to Eliot's wasteland. The fisher-king's soldiers molest a group of nuns who are in charge of the Perilons chapel which contains the Holy Grail. The king becomes impotent. His land becomes a wasteland. The Holy Grail too vanishes.

Thalassery has become a wasteland precisely because of the cannibalistic excesses jointly done by the right as well as the left fanatics. Fisher-king has no single counterpart in Thalassery. But there are those who wield absolute political power here. No doubt they are deluded souls. But these power mongers have literally molested the virginity of Thalassery's collective psyche by manufacturing orgies of violence for a lengthy period of time. Sheer lust for power on their part made them embark on this bloody adventure. It all amounted to an unparalleled conspiracy against Thalassery's civil society. It's sickening impact is as clear as broad day light. Culturally and politically Thalassery became a wasteland overnight.

Back in the mid eighties I had a call from Kamala Das when kuthuparambu was burning. She could not contain her tears over the phone. She spoke like a terribly wounded soul and was eager to meet victims of violence personally. Such isolated exceptions apart, Thalassery's intelligentsia remains fatally indifferent to the macabre dance. Like the notorious wastelanders of Eliot they have been absolutely insensitive to this carnival of violence.

2

How shall we regain the lost fertility of Thalassery's political soil? Surely, no knight of virginal purity will come to the rescue of Thalassery's ruling class as in the wasteland of the fisher-king – Manifestly Thalassery's political mandarins themselves have paved the way for their impotence. There is no escape from this predicament. As for the barrenness of Thalassery's political soil, there is only one antidote to it namely mass awakening. Mass awakening has no substitute.

Authoritarianism is in itself a killer. Both authoritarianism and fascism are one and the same thing. Looking backward in time, we find that orgies of violence as enacted in Thalassery were offshoots of distorted versions of both Hinduism and Marxism. Ironically, the fanatical spokesmen of both came up with authoritarian versions of their ideologies. Indian culture in its pristine glory as manifested in Upanishads cannot be authoritarian in its approach to life's complexities. Similarly Marxism in its original texture cannot degenerate into a fascist ideology. Yet paradoxically both Golwalker and Stalin were uncompromisingly authoritarian in their approach to those who differed from them. IN reality there can be no point of convergence between Golwalker's narrow vision and the upanishadic vision. The upanishadic vision is all embracing in content. All false distinctions and divisions wither away here (Eliot capitalises on upanishadic wisdom in the waste land). Golwalker's battle cry has nothing to do with the integral vision which is basic to Hinduism. Similarly, human creativity shall be at its zenith in a truly communist state. But Stalin's version of communism amounted to a gross distortion of Marx's humanistic vision.

Understandably, the later day followers of Golwalker and Stalin fought each other on Thalassery's soil for decades. Their mutual intolerance testified to the fact that both were cut off from the abiding legacy of upanishadic wisdom as well as the life nourishing quality of Marx's vision. The spectres of Golwalker and Stalin still haunt the fanatically minded citizens of Thalassery. We need to exorcise these ghosts to have a genuinely dialogic culture here.

From 19th century onwards, Thalassery had borne witness to the emergence of a dialogic culture. The legacy of our Renaissance necessarily paved the way for this culture. Seers like Sree Narayana and Chattambi Swamikal, poets like Asan, Edasseri and Vailoppilli, thinkers like Kesari and C. J. Thomas, novelists like Chandu Menon, Uroob and Basheer gave new dimensions to this culture. The emergence of Marxism as a progressive ideology also contributed to its growth. The dialogic culture does away with false divisions and boundaries. Life sustaining amalgamations and fusions are bound to take place here. Art, literature, philosophy and political thinking can flourish only in such an environment.

Since the eighties, this dialogic culture has been in retreat not only in Thalassery but in all parts of the world. Established religions like Christianity, Hinduism, Islam and Judaism have come up with authoritarian versions of their scripts. The global finance capital also adds fuel to this scenario. Death merchants of Washington, Lahore, Beijing, Kabul, Tel Aviv and New Delhi have a glorious time. Paradoxically, human awareness is in retreat at this critical juncture.

Thalassery has been confronting a crisis on the awareness front for the past several decades. Only men with a bold vision can resolve this crisis. As for the layman, he allows himself to be manipulated by the political leadership. The orgies of violence in bygone years could have easily driven sensitive intellectuals mad. But they being what they were they were guarded against their expressive self. They also fled from political sanity which would have persuaded them to articulate their anguishes in clear terms. At a time even a writer of M. N. Vijayan's stature bowed down to the crafty lies fabricated by the political leadership. But the more the political leadership erected imposing edifices of lies, the more he grew sceptical. In his later days, he was bold enough to unmask the hypocrisy of the political establishment. Unlike the political leadership, he dared to take sides with the truth.

Struggle of memory against forgetting

As I said earlier, interrogative discourses are the need of the hour. It would be suicidal to resign ourselves to the fabricated lies of the contestants. Truth should be unearthed at any cost. In this context, critical awareness should be wide awake. In his “Imaginary Homelands”, Salman Rushdie offers penetrating insights into the relationship between writers and politicians. Rushdie writes: “Redescribing a world is a necessary first step towards changing it. And particularly at times when the state takes reality into its own hands and sets about distorting it, altering the past to fit its present needs, then the making of alternative realities of art, including the novel of memory, becomes politicised. “The struggle of man against power”, Milan Kundera has written, “is the struggle of memory against forgetting.” Writers and politicians are natural rivals. Both groups try to make the world in their own images; they fight for the same territory”. Rushdie concludes, “The novel is one way of denying the official politician's version of truth”.

My question is: Can we have a writer of stature like Chandu Menon, Uroob or Basheer who can challenge the politican's version of truth regarding Thalassery's politics of violence? Such a writer can justifiably deconstruct our political scenario. Let us look forward to the emergence of such a writing of consequence.

(Paper presented in the National Seminar on "Historicising the Region: Literary and Non-literary Articulations" held at PG Department of English, Government Brennen College, Dharmadam, Thalassery on 25-11-2014.) 

Tuesday 21 October 2014

എം. എൻ. വിജയൻ: വി സി ശ്രീജന്റെ കുറ്റവിചാരങ്ങൾ - 2

എം. പി. ബാലറാം

 

'അസത്യത്തിന്റെ നീതിസംഹിത' 

ഒന്ന്

"The Lumpen Proletariat, this scum of depraved elements from all classes, with head quarters in big cities, is the worst of all possible allies. This rabble is absolutely venal and absolutely brazen. If the French workers, in every revolution, inscribed on the houses: Mort aux voleurs ! Death to thieves ! and even shot some, they did it not out of reverence for property, but because they rightly considered it necessary above all to get rid of that gang. Every leader of the workers who uses these scoundrels as guards or relies on them for support proves himself by this action alone a traitor to the movement".

Frederich Engels, Preface to 'The Peasant War in Germany' (K. Marx and F. Engels Selected Works, Vol. 2, Progress Publishers, Moscow, 1976, pg. 163)


'അസത്യത്തിന്റെ നീതിസംഹിത'ക്ക് നാവുകൾ എത്ര? ശ്രീജന്റെ പുസ്തകത്തിലെ ഓരോ ലേഖനവും അഭിമുഖീകരിക്കുന്ന ചോദ്യമിതാണ്.

1997 മുതൽ 2007 വരെ എഴുതിയ അഞ്ചുലേഖനങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. എം. എൻ. വിജയൻ എന്ന 'പാപ'ത്തിന്റെ ഉല്പത്തി കഥ മുതൽ 'പാപപരിഹാര'ത്തിന്റെയും 'പാപസങ്കീർത്തന' ത്തിന്റെയും കഥകൾ വരെ, പത്തു വർഷങ്ങൾക്കിടയിൽ പ്രസിദ്ധീകരിച്ച അഞ്ചു ലേഖനങ്ങൾ. എം. എൻ. വിജയന്റെ ജീവിതത്തിലെ അവസാനത്തെ പത്ത് വർഷങ്ങളാണ് ഇതെന്നത് നമ്മുടെ നിരൂപണചരിത്രത്തിലെ വിലപ്പെട്ട രേഖയാവേണ്ടാതാണ്. [1]

1. കേസരിയെ മറക്കുക - 1997 ജൂലൈ
2. മന:ശാസ്ത്ര നിരൂപണം മലയാളത്തിൽ - 2002 മെയ്‌ 
3. കുറ്റവും കുറവും - 2006 ജനുവരി 
4. മൂന്നു ചോദ്യങ്ങൾ - 2005 ഓഗസ്റ്റ്‌ 
5. മന:സാക്ഷി സൂക്ഷിപ്പുകാരൻ - 2007 ഒക്ടോബർ

വിചിത്രങ്ങളും പരസ്പരവിരുദ്ധങ്ങളുമായ വ്യത്യസ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്നവയാണ് ഈ രചനകൾ. തത്വവിചാരം, മന:ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, ചരിത്രം ഇവിടങ്ങളിൽ നിന്നെല്ലാം 'മാധ്യമച്ചന്ത'ക്ക് ആവശ്യമുള്ള കരുക്കൾ ശ്രീജൻ ശേഖരിക്കുന്നുണ്ട്. 'അസത്യ'ത്തെ ന്യായീകരിക്കുന്നതിന് 'വസ്തുനിഷ്ഠ' തെളിവുകൾ എവിടെനിന്നും ശേഖരിക്കാം. 'അബദ്ധധാരണ'കളെ നീതീകരിക്കാൻ അറിവുകളിൽ അപ്രമാദിത്വം ഭാവിക്കാം. 'തെറ്റി'ന് 'ശരി'യല്ലാത്തതായി ഒന്നുമില്ല. ശ്രീജന്റെ മുന്നുപാധി ഒന്ന് മാത്രമാണ് : അറിവ് പാശ്ചാത്യമോ പൌരസ്ത്യമോ ആകട്ടെ, ഭാരതീയമോ കേരളീയമോ ആകട്ടെ, അന്തിമമായി അതിന്മേലുള്ള അധികാരം തന്റേത് മാത്രമാണ്. തനിക്ക് ആവശ്യം ഉള്ളപ്പോൾ എടുത്തുപയോഗിക്കാനും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാനും ഉള്ളതാണ് ഏതു വിജ്ഞാനവും [2], ഏതു രാഷ്ട്രീയനിലപാടും. തനിക്ക് മാത്രം അവകാശപ്പെട്ട അറിവുകളുടെ അതിർത്തി ആക്രമിക്കപ്പെടുമ്പോഴും ചോദ്യം ചെയ്യപ്പെടുമ്പോഴും ശ്രീജന്റെ നിരൂപണം 'ജന്മസ്വഭാവം' കൊണ്ടെന്നത് പോലെ വിറളികൊള്ളും. പ്രാകൃതവും മൃഗസഹജവുമായ അതിർത്തിബോധത്തിൽ നിന്ന് ജനിക്കുന്നതാണ് അതിലും പ്രാകൃതമായ ശ്രീജന്റെ 'കുറ്റവിചാരണ'കൾ [3]. എം. എൻ. വിജയന്റെ 'സംഗ്രഹവിചാരണ' (summary trial) 'അസത്യത്തിന്റെ നീതിമാതൃക'യെന്ന വിശേഷണത്തിന് അർഹമായി തീരുന്നത് അപ്പോഴാണ്‌.

വലതുപക്ഷം സ്വാധീനശക്തി ഉറപ്പിക്കുന്നത് മിത്തുകളുടെ സഹായത്താലാണെന്ന് റോളാങ് ബാർത്ത് പറയുന്നു. ബാഹ്യമായി പ്രകടിപ്പിക്കപ്പെടുന്ന മിത്തിന്റെ ഭാഷ 'അരാഷ്ട്രീയ'മാണ്. എന്നാൽ നിഗൂഢമായ രാഷ്ട്രീയം ആന്തരമായി അതിനുണ്ട്. അസത്യങ്ങളെ 'സത്യ'ങ്ങളുടെ ആധികാരികതയോടെ, സ്വാഭാവികമായാണ് ജനങ്ങൾക്കിടയിൽ അവതരിപ്പിക്കുന്നത്‌. തെറ്റായ ആശയങ്ങൾ അതോടെ സാമൂഹ്യശക്തിയായി മാറുന്നു. ബൂർഷ്വാതിന്മകളുടെ സമൂഹ്യവല്ക്കരണമാണ് വലതുപക്ഷവല്ക്കരണം. 'ശരിമ'യുടെ ആധികാരികതയും സ്വാഭാവികതയും കൈവരിച്ചതിനു ശേഷമാണ്, 'തിന്മ' സമൂഹത്തിൽ നടപ്പിലാക്കപ്പെടുന്നത്. ഒട്ടും ചാഞ്ചല്യമില്ലാതെ, സ്വാഭാവികതയോടെയാണ് ശ്രീജന്റെ പുസ്തകത്തിൽ 'അസത്യത്തിന്റെ നീതിസംഹിത' ഉപയോഗിക്കപ്പെടുന്നത്. ബാഹ്യമായി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം, ആന്തരികമായി അസത്യങ്ങളെയും അബദ്ധധാരണകളെയും ഒളിച്ചുവെക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വിശ്വാസ്യത ഇരട്ടിപ്പിക്കാൻ വേണ്ടിയുള്ളതാണ് ഈ രചനാതന്ത്രം.

ശ്രീജന്റെ നിരൂപണങ്ങളിൽ ഒളിച്ചുവെക്കപ്പെടുന്ന പ്രതിലോമചിന്തക്ക് ഒരു സാമൂഹ്യപശ്ചാത്തലവും ചരിത്രപശ്ചാത്തലവും ഉണ്ട്. നവലിബറലിസം അതിന്റെ മൂല്യബോധത്തിന് ചേർന്ന പുതിയൊരു നിരൂപണപദ്ധതി മലയാളത്തിൽ രൂപീകരിച്ചിട്ടുണ്ട്. നിഗൂവും കുടിലവുമായ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയാണ് ഇതിന്റെ കാതൽ. നവോത്ഥാനചിന്താഗതികളെയും പുരോഗമനരാഷ്ട്രീയത്തെയും അത് ഭ്രഷ്ട് കൽപ്പിച്ച് പടിക്ക് പുറത്ത് നിർത്തുന്നു. വിമോചനസമരസന്ദർഭത്തിലെ (1957-59) സാമ്രാജ്യത്വശക്തികളുടെ നേരിട്ടുള്ള ഇടപെടലുകളും ജാതി - മത - വർഗ്ഗീയ ശക്തികളുടെ പ്രത്യക്ഷമായ പങ്കാളിത്തവും ബൂർഷ്വാ - പെറ്റിബൂർഷ്വാ ലിബറലിസത്തിന്റെ അപചയത്തിന് കാരണമായിത്തീർന്നു. എം. ഗോവിന്ദനും അനുചരന്മാരും ഉൾപ്പെട്ട ഒരു ബുദ്ധിജീവിസമൂഹം ഈ അപചയത്തിന്റെ അടയാളങ്ങളായിത്തീർന്നു. ആധുനികതാപ്രസ്ഥാനം ജീവിതപരാജയങ്ങളുടെയും പുരോഗമനവിരുദ്ധതയുടെയും കഥകൾ ആവർത്തിച്ചു. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ മുരടിപ്പുകൾ ഒരു ദശാബ്ദക്കാലം നമ്മുടെ സാംസ്കാരിക മുരടിപ്പിന് കാരണമായിത്തീർന്നു. അറുപതുകളുടെ അവസാനത്തോടെ മുതലാളിത്തവ്യവസ്ഥക്കും അതിന്റെ ഭരണകൂടത്തിനുമെതിരെ ദേശവ്യാപകമായി ഉയർന്നുവന്ന തൊഴിലാളി - കർഷക - വിദ്യാർത്ഥി - യുവജന പ്രക്ഷോഭങ്ങൾ പുരോഗമന - ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിച്ചു.  കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ ആശയപരവും സംഘടനാപരവുമായ 'ശരിമ'യും കരുത്തും പരീക്ഷിക്കപ്പെട്ട അവസരങ്ങൾ എഴുപതുകളിൽ ഉണ്ടായി. ജനകീയവും പുരോഗമനാത്മകവുമായ സാംസ്കാരികപ്രസ്ഥാനങ്ങൾ ഉയർന്നു വന്നു. ബൂർഷ്വാ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയങ്ങളുടെ പ്രയോഗക്ഷമത മൂർത്തമായ രാഷ്ട്രീയസാഹചര്യങ്ങൾ പ്രത്യക്ഷമാക്കിത്തീർത്തു. സാമ്രാജ്യത്വ താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ മൂല്യം നഷ്ടപ്പെട്ടു. രാഷ്ട്രീയ കക്ഷിബന്ധങ്ങളിൽ ആഴത്തിലുള്ള മാറ്റങ്ങൾക്കു അടിയന്തരാവസ്ഥാപ്രഖ്യാപനം വഴിവെച്ചു. പ്രത്യക്ഷരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയും പ്രതിലോമാശയങ്ങളും ജാതി - മത - വർഗ്ഗീയ സംഘടനകളുടെ പ്രവർത്തനത്തിലൂടെയും ആധുനികതാപ്രസ്ഥാനത്തിലൂടെയും സാമൂഹ്യാചാരങ്ങളിലൂടെയും മറ്റും [4] ഗൂമായി ഇടതുപക്ഷ സമൂഹത്തിനകത്ത്‌ വലതുപക്ഷ തുടർച്ചയുണ്ടാക്കുന്നതിൽ വിജയിച്ചു.

ഇടതുപക്ഷസമൂഹത്തിന്നകത്തും പുറത്തും പലരൂപങ്ങളിൽ ഒളിവായി (ചിലപ്പോൾ തെളിവായും) നിലനിന്നുപോന്ന പ്രതിലോമാശയങ്ങളുടെ സാന്നിദ്ധ്യമാണ് ആഗോളീകരണത്തിന് ചേർന്ന 'നവസാഹിത്യ'മായും 'നവനിരൂപണ'പദ്ധതിയായും മലയാളത്തിൽ രൂപാന്തരപ്പെട്ടത്. ശ്രീജൻ ഇതിന്റെ അഭേദ്യമായ ഭാഗമായി തീർന്നിരിക്കുന്നു. ഏറെ പണിപ്പെട്ട് നിർമ്മിക്കുകയും തന്റെ നിരൂപണങ്ങളിൽ മുൻനിരയിൽ എഴുന്നള്ളിക്കുകയും ചെയ്ത 'അധിനിവേശിതസാമന്ത'ന്റേതു പോലുള്ള ബിംബങ്ങൾ ബാഹ്യമായി സാമ്രാജ്യത്വ വിരുദ്ധതയെ പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സാമ്രാജ്യത്വാഗോളീകരണങ്ങൾക്കും സാംസ്കാരിക അധിനിവേശത്തിനും ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ നിർഭയമായി അവസാനം വരെ ഉറച്ച നിലപാടെടുത്ത എം. എൻ. വിജയനെ എതിരിടാൻ ഇതേ മിത്ത് ഉപയോഗപ്പെടുത്തുമ്പോൾ ശ്രീജന്റെ നിഗൂ രാഷ്ട്രീയോദ്ദേശ്യം പ്രത്യക്ഷമായിത്തീരുന്നു.

'സാമാന്യബോധ'ത്തിൽ കവിഞ്ഞ രാഷ്ട്രീയബോധമോ 'പ്രാഥമികവിജ്ഞാന'ത്തിൽ കവിഞ്ഞ 'ചരിത്രജ്ഞാന'മോ ഇല്ലാത്ത മാതൃകാവായനക്കാരെ [5] ഇടതുപക്ഷ സമൂഹത്തിനകത്ത്‌ (പുറത്തും) സങ്കൽപ്പിക്കാൻ അതിനാൽ വി. സി. ശ്രീജന് അനായാസം സാധിക്കുന്ന അവസ്ഥയാണ് ഉള്ളത്. ശ്രീജനുൾപ്പെടെയുള്ള 'നവനിരൂപക'രുടെ ഉപഭോക്താക്കളാണ് അവർ. നവലിബറലിസത്തിന് പ്രിയങ്കരങ്ങളായ ജാതി - മത - ദേശ - വംശ സ്വത്വവാദവുമായി സാധ്യമാവുന്ന ഒത്തുതീർപ്പുകൾ ശ്രീജന്റെ നിരൂപണത്തിൽ തുടർച്ചയായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അധിനിവേശവിരുദ്ധ സംസ്കാരത്തെക്കുറിച്ചും, കേരളീയസ്വത്വരൂപങ്ങളെക്കുറിച്ചും വാചാലമാവുന്ന ശ്രീജന്റെ നിരൂപണം അതിന്റെ രചനാകാലത്ത് (1997-2007) രക്തത്തിന്റെയും കണ്ണീരിന്റെയും വിലയുള്ള വാക്കുകൾ കൊണ്ട് എം. എൻ. വിജയൻ നടത്തിയ അധിനിവേശവിരുദ്ധ പോരാട്ടത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നു. തന്റെ കുറ്റവിചാരണക്കുള്ള സന്ദർഭമായി പ്രസ്തുതകാലത്തെതന്നെ ശ്രീജൻ ഉപയോഗിക്കുകയും ചെയ്യുന്നു. നിരൂപകന്റെ 'അധിനിവേശവിരുദ്ധത'യുടെ കാപട്യത്തിനും, കുടിലതക്കും ഇതിൽപ്പരം എന്ത് തെളിവാണ് വേണ്ടത്?


രണ്ട് 

വലതുപക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷം നിലനില്ക്കുന്നത് മിത്തുകളുടെ ബലത്തിലല്ല, ബാർത്ത് തുടരുന്നു. ജാതി - മത - വംശ - ദേശ സങ്കുചിതത്വങ്ങളെയും മുതലാളിത്ത ചൂഷണ വ്യവസ്ഥയെയും ഇടതുപക്ഷം എതിരിടുന്നത് കെട്ടുകഥകൾ കൊണ്ടല്ല, യാഥാർത്ഥ്യബോധം കൊണ്ടാണ്, യാഥാർത്ഥ്യങ്ങളിൽ ഇടപെട്ടും അവയെ നിർമ്മിച്ചും, പുതുക്കിപ്പണിതുമാണ്. സത്യത്തോടുള്ള പ്രതിബദ്ധതയാണ് ഭാഷയോടുള്ള പ്രതിബദ്ധതയായി പരിണമിക്കുന്നത്. എം. എൻ. വിജയന്റെ രണ്ടോ മൂന്നോ അഭിമുഖ സംഭാഷണ സന്ദർഭങ്ങളിൽ നിന്നും, ഓർമ്മക്കുറിപ്പുകളിൽ നിന്നും വൈകല്യങ്ങൾ കണ്ടെടുക്കാൻ പണിപ്പെടുകയാണ് ശ്രീജൻ.കാര്യമായി ഒന്നും എഴുതാതിരിക്കുകയും, സംസാരിച്ചു കാലം കഴിക്കുകയും ചെയ്ത ആളായി എം. എൻ. വിജയനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു (62-63). ഭാഷ ശ്രീജനെപ്പോലുള്ള 'പണ്ഡിത'ന്മാർക്ക്  'കുറ്റവും കുറവും' പരിശോധിച്ചറിയാൻ വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നതല്ലെന്നും ഒരു കാലഘട്ടത്തിലെ ജനമനസ്സുകളെ ആഴത്തിൽ സ്വാധീനിക്കുവാനുള്ള ആയുധമാക്കാനുദ്ദേശിച്ചുള്ളത് കൂടിയാണെന്നും മനസ്സിലാക്കാൻ കഴിയാതിരുന്നത് നിരൂപണത്തിന്റെ വർഗ്ഗപരമായ പരിമിതിയാണ്.

അസത്യങ്ങളുടെ 'ചിലംബലു'കൾക്കും വില കുറഞ്ഞ അപവാദങ്ങൽക്കും എത്ര ഒളിക്കാൻ [6] ശ്രമിച്ചാലും അപശകുനമായി പുറത്തേക്കു നീളുന്ന കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയുടെ വാൽ അനക്കങ്ങൾക്കുമപ്പുറം 'നവനിരൂപണ'ത്തിൽ നിന്ന് പ്രതീക്ഷിക്കാൻ ബാക്കിയെന്താണ്  ഉള്ളത് ?

പുസ്തകത്തിലെ കേന്ദ്രാശയം സംഗ്രഹിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്: (അടിവര എന്റേത്) "സ്വന്തം സംസ്കാരത്തെയും പാരമ്പര്യത്തെയും അഭിമുഖീകരിക്കാതെ മാറിനടക്കാൻ ഒരു ചിന്തകനും സാധിക്കുകയില്ല. ആരെങ്കിലും അങ്ങനെ മാറിനടക്കാൻ മുതിരുകുയാണെങ്കിൽ അത് അയാളുടെ ചിന്തയെ വിനാശത്തിലേക്ക് നയിക്കും. തന്റെ നാട്ടിലെ തത്വവിചാരങ്ങളെ ഉപേക്ഷിക്കാനും എന്നിട്ട് അന്യനാട്ടുകാരുടെ ചിന്താസംഹിതകളിൽ കയറിപ്പറ്റാനും അങ്ങനെ ചിന്താവ്യാപാരങ്ങളിൽ ഏർപ്പെടാനും കഴിയുമെന്നു വിചാരിക്കുന്നത് വെറുതെ. കേരളത്തിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന തത്വസംഹിതകളെ വിമർശനാത്മകമായി നേരിട്ടും മാറ്റിമറിച്ചും ഖണ്ഡിച്ചും അവയ്ക്കൊരു തുടർച്ചയുണ്ടാക്കുന്നതിന് പകരം അവയെ ഒന്നാകെ ഉപേക്ഷിച്ച് പാശ്ചാത്യപദ്ധതികളെ വാരിപ്പുണരുകയായിരുന്നു നമ്മുടെ പൂർവ്വികർ. മലയാളവിമർശന രംഗത്ത് ഈ പദ്ധതിയുടെ മഹാരൂപമായിരുന്നു കേസരി ബാലകൃഷ്ണപ്പിള്ള. ഈ സംരംഭത്തിന്റെ തുടക്കം ചന്തുമേനോനിൽ ആണ്. ഇന്ദുലേഖയുടെ പതിനെട്ടാം അദ്ധ്യായം ഇതിന്റെ നാടകരൂപമത്രെ... അതിലെ നായകൻ മാധവനോ ഗോവിന്ദൻ കുട്ടിമേനോനോ അല്ല മറിച്ചു അധിനിവേശ സാമന്തൻ എന്ന അമൂർത്ത ബിംബമാണ് ". (പേ. 9)

തന്റെ മുഖ്യതീസിസ് ശ്രീജൻ തുടരുന്നത് ഇപ്രകാരമാണ്: "... പാശ്ചാത്യ സാഹിത്യ പ്രസ്ഥാനങ്ങളെ വളരെ യാന്ത്രികമായി മലയാളത്തിൽ പ്രയോഗിക്കുക മാത്രമായിരുന്നു അദ്ദേഹം (കേസരി). കാലഹരണപ്പെട്ട വിമർശകനാണ് കേസരിയെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും പ്രസക്തമാണെന്ന് എം. എൻ. വിജയൻ വിചാരിക്കുന്നു. ഇതിന്  നേരെ വിപരീതമായി മലയാളസാഹിത്യം അതിന്റെ സ്വത്വം കണ്ടെത്തണമെങ്കിൽ കേസരിയെ മറക്കണമെന്നാണ്  [7] എന്റെ ആവശ്യം". (പേ. 10)

എം. എൻ. വിജയൻ എന്ന 'പാപ'ത്തിന്റെ ആദിരൂപമെന്തെന്ന കണ്ടെത്തലാണ്  ആദ്യത്തെ രചനയിലുള്ളതെങ്കിൽ (കേസരിയെ മറക്കുക, 1997) ഒരു പതിറ്റാണ്ട് കാലം കൊണ്ട് അത് നിന്ദയും പരിഹാസവും ശാപവചനങ്ങളും വ്യക്ത്യധിക്ഷേപങ്ങളും എല്ലാം ചേർന്ന കുറ്റവിചാരണയായി പരിണമിക്കുകയാണ് (കുറ്റവും കുറവും, 2006). മലയാളികൾ ദശകങ്ങളായി അനുഭവിക്കുന്ന ഒരു 'ശിക്ഷ'യായി എം. എൻ. വിജയനെ അവതരിപ്പിക്കുന്നിടത്താണ്  നിരൂപണം തളയ്ക്കപ്പെടുന്നത്: "... വിജയന് കാര്യം മനസ്സിലായിട്ടില്ല. എല്ലാവർക്കും മനസ്സിലായിട്ടും വിജയന് മാത്രം അത് മനസ്സിലാവാത്തതിന്റെ ശിക്ഷ മലയാളികൾ അനുഭവിക്കാൻ തുടങ്ങിയിട്ട് ദശകങ്ങൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നു" (പേ. 61). ശ്രീജന്റെ 'നീതിസംഹിത' പൂർണ്ണമായും മാതൃകാപരമാവുന്നത് ഇപ്പോഴാണ്‌.

സ്വന്തം x അന്യം, തന്റേത് x അവന്റേത്‌, നമ്മുടെ x അവരുടെ, കേരളീയം x പാശ്ചാത്യം .... എന്നിങ്ങനെ ഭാഷയെയും ദേശത്തെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ചിന്താപദ്ധതികളേയുമെല്ലാം ശിഥിലീകരിക്കുന്നത് സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ കാര്യപരിപാടിയുടെ മുഖ്യഭാഗമാണ്. ആഗോളീകൃതമായ മൂലധനചൂഷനത്തെ മൂടിവെക്കാനും വർഗ്ഗപരമായി ഒന്നിക്കുന്നതിൽ നിന്ന് ജനവിഭാഗങ്ങളെ തടഞ്ഞുനിർത്താനും വേണ്ടിയാണ് ശിഥിലശക്തികളെ ഉപയോഗിക്കുന്നത്. അധിനിവേശവിരുദ്ധതയുടെ പേരിൽ, 'വിപരീത ദ്വന്ദ്വ' പരികല്പനയെ തന്റെ തീസ്സിസ്സുകളിൽ ഒന്നായി അവതരിപ്പിക്കുന്ന ശ്രീജന്റെ നിരൂപണം, ഫലത്തിൽ അധിനിവേശതാല്പര്യങ്ങളെ ഗൂമായി സഹായിക്കുകയാണ്. ദ്വന്ദ്വാത്മക ഭൌതികവാദത്തിലെ ദ്വന്ദ്വാത്മക സങ്കല്പത്തെ തന്റെ സ്വതന്ത്രചിന്താഗതിയുടെ പേരിൽ ഉപേക്ഷിച്ച ശ്രീജൻ [8], പ്രതിലോമകരമായ ദ്വന്ദ്വാത്മകതയെ നിരൂപണത്തിലെ അനിവാര്യഘടകമായി സ്വീകരിച്ചതിൽ ഒരു കാവ്യനീതിയുണ്ട്.


പുരാവസ്തുശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിജ്ഞാനമേഖലകളിലെ സാർവ്വദേശീയമായ അറിവുകളെയെല്ലാം 'കേരളീയ'വും 'നമ്മുടെ'തുമല്ലെന്ന കാരണത്താൽ സംശയദൃഷ്ടിയോടെ വിപരീതദ്വന്ദ്വമായി വേർതിരിച്ചു കാണുന്ന ശ്രീജന്റെ നിരൂപണപദ്ധതി ആരെ സഹായിക്കാൻ വേണ്ടിയുള്ളതാണ്? ഓരോ സമൂഹവും സ്വയം പരിപാലിക്കുന്ന ചാലകവ്യൂഹങ്ങളാണെന്നും 'ശരിയായ ആശയങ്ങൾ വരേണ്ടത് ജനങ്ങളിൽ നിന്നുതന്നെയാണെന്നും' ഉള്ള സിദ്ധാന്തം കൃത്യമായ രാഷ്ട്രീയ നിലപാടിനെ നിർവ്വചിക്കുന്നുണ്ട്. ആരും ആരേയും ബോധവൽക്കരിക്കെണ്ടതില്ലാത്ത ഒരു പരിതസ്ഥിതിയിൽ, ആരെ ഉദ്ദേശിച്ചാണ് ശ്രീജൻ എഴുതുന്നത്‌ ? എന്തിന് വേണ്ടിയുള്ളതാണ് പിന്നെ എഴുത്ത് ?


'സങ്കരസ്വത്വ'ത്തിന്റെ രൂപീകരണം

വംശീയവും ജാതീയവും മതപരവും സാംസ്കാരികവും ആയ 'പരിശുദ്ധി' നവനിരൂപകനുൾപ്പെടെ ഇന്ന് ജീവിക്കുന്ന ഒരു കേരളീയനും അവകാശപ്പെടാൻ കഴിയാത്ത വിധത്തിലാണ് ഒരു സങ്കരസ്വത്വമായി കേരളജനത രൂപാന്തരപ്പെട്ടത്. 'നമ്മുടെ' 'അവരുടെ' എന്ന്  യഥാർത്ഥ്യബോധത്തോടെ ആർക്കും ആരെയും മാറ്റിനിർത്താനും വേർതിരിക്കാനും കഴിയാത്ത വിധത്തിലാണ് കേരളീയമായ ആചാരങ്ങളും വസ്ത്രധാരണരീതികളും കൃഷിസമ്പ്രദായവും പരമ്പരാഗത വ്യവസായങ്ങളും നാടൻകലകളും ജാതിമതാരാധനകളും മറ്റും രൂപീകരിക്കപ്പെട്ടത്. ആധുനിക ഭാഷയായുള്ള മലയാളത്തിന്റെ രൂപാന്തപ്രാപ്തി അന്യഭാഷാ സമ്പർക്കത്തെ പൂർണ്ണമായും ആശ്രയിക്കുന്നതാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ ഭാഷകളിൽ നിന്ന് പദങ്ങളും ഘടനകളും മലയാളവുമായി കൂടിച്ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അതിനെ മാറ്റിത്തീർത്തു. സാമ്പത്തികമായും സാമൂഹ്യമായും സംസ്കാരികമായുമുള്ള കേരളത്തിന്റെ പരിണാമം കൊടുക്കൽ വാങ്ങൽ പ്രക്രിയയെ പൂർണ്ണമായി അടിസ്ഥാനമാക്കുന്നു എന്നാണ് ഇതിനർത്ഥം. കൊടുക്കുന്നതിലുമധികം വാങ്ങുന്നതിന്റെയും സൗജന്യമായി ലഭിക്കുന്നതിന്റെയും 'പ്രയോജന'മാണ് പ്രത്യുല്പ്പാദനക്ഷമത എന്നെന്നേക്കുമായ് നഷ്ട്ടപ്പെട്ട ഒരു ലംപെൻ (Lumpen) ബുദ്ധിജീവിവർഗ്ഗം ഇവിടെ ഉയർന്നുവരാനിടയാക്കിയത്. എം. എൻ. വിജയൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വിചാരണ ചെയ്യാനും ഇന്ന് മൃതശരീരത്തോട് പോലും ക്രൂരത കാട്ടാനും പ്രസ്തുത വർഗ്ഗത്തിൽപ്പെട്ട ഒരംഗം തന്നെ നിയോഗിക്കപ്പെട്ടതിന്റെ [9] ചരിത്രരേഖയായി ഈ പുസ്തകം ഓർമ്മിക്കപ്പെടും .  

കുറിപ്പുകൾ

[1] പ്രസിദ്ധീകരിച്ച വർഷത്തിന്റെ ക്രമം തെറ്റിച്ച് ലേഖനം പുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ ദുരൂഹതയുണ്ട്. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ടായതിന് ശേഷമാണ് 'കുറ്റവും കുറവും' പ്രസിദ്ധീകരിച്ചത് (2006) എന്ന വസ്തുതയെ അത് മറച്ചുപിടിക്കുന്നു.

[2] മാനസികാപഗ്രഥനം, ഘടനാവാദം. അപനിർമ്മാണം, മാർക്സിസം എന്നിവിടങ്ങളിൽ നിന്നെല്ലാം തന്റെ ആവശ്യത്തിനുള്ള ആശയങ്ങളെ ശ്രീജൻ ഉപജീവിച്ചിട്ടുണ്ട്. ഉപയോഗിച്ചിട്ടുമുണ്ട്. "ഉദ്ധരിക്കുന്ന എല്ലാ ചിന്തകരെയും ഞാൻ അംഗീകരിക്കുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ആരുടെയെങ്കിലും ഒരു വരി ഉദ്ധരിച്ചാൽ അയാൾ പറഞ്ഞതെല്ലാം ഉദ്ധരിച്ചവൻ അംഗീകരിക്കുന്നു എന്ന് തെറ്റിദ്ധരിക്കുന്നവർ നമ്മുടെ നാട്ടിൽ ഏറെയാണ്‌" (പേ. 31) എന്ന പ്രസ്താവം 'പാപം' കഴുകിക്കളയാനും കുറ്റബോധം മറച്ചുവെക്കാനും വേണ്ടി ഉള്ളതാണ്.

[3] ഫ്രോയ്ഡ്, എറിക് ഫ്രോം, ലകാൻ, ചോംസ്കി, പിയാഷെ, വില്ല്യം റീഹ് തുടങ്ങിയവരെപ്പറ്റിയുള്ള എം. എൻ. വിജയന്റെ യാദൃച്ഛിക പരാമർശങ്ങളോട് പോലും ശ്രീജൻ ഹിംസാത്മകമായി പ്രതികരിക്കുന്നു. അവരുടെ മേലുള്ള തന്റെ അധികാരം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്.

[4] കുഞ്ഞപ്പ പട്ടാന്നൂർ, എം. പി. ബാലറാം എന്നിവർ ചേർന്ന് രചിച്ച 'വർഗ്ഗഭാവുകത്വം' എന്ന പുസ്തകത്തിന്റെ അവതാരികയിൽ സി. പദ്മനാഭൻ ഈ വിഷയം ആഴത്തിൽ ചർച്ച ചെയ്യുന്നു. 'വർഗ്ഗഭാവുകത്വം', കോറസ് കണ്ണൂർ, 2013, പേ. 12-14.

[5] തന്റെ ആശയങ്ങൾ തികച്ചും ജനകീയവും പുരോഗമനപരവുമാണെന്ന് വരുത്താൻ ശ്രീജൻ പലപ്പോഴും ശ്രമിക്കാറുണ്ട്. ജനങ്ങളെക്കുറിച്ച് ബൂർഷ്വാ ജനാധിപത്യവും, ഫാസിസവും, മതതീവ്രവാദവും പ്രകടിപ്പിക്കുന്ന 'ഉൽകണ്ഠകളു'ടെ തുടർച്ചയായി ഇതിനെയും കണ്ടാൽ മതി. "ശരിയായ ആശയങ്ങൾ വരേണ്ടത് ജനങ്ങളിൽ നിന്ന് തന്നെ. സങ്കീർണ്ണമായ ദാർശനിക ധാരണകൾ ഉൾപ്പെടെ എല്ലാ ആശയങ്ങളും ബീജരൂപത്തിൽ പിറക്കുന്നത്‌ ജനങ്ങളിൽ നിന്നാണ്... വ്യക്തിയെ സൃഷ്ടിക്കുന്നത് ചരിത്രമാണെന്ന പഴയ ഭൗതികവാദമായി ഇതിനെ കാണുക." (പേ. 12)

[6] പാർട്ടിയുമായുള്ള എം. എൻ. വിജയന്റെ അഭിപ്രായവ്യത്യാസങ്ങൾ ആശയപരമല്ലെന്നും വിവരക്കേട് കൊണ്ടും മനോവൈകല്യം കൊണ്ടും ഉണ്ടായതാണെന്നും ശ്രീജൻ പറയുന്നു. പാർട്ടിസംഘടനാശൈലിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്ന പ്രസ്താവം നോക്കുക: "പാർട്ടികൾ അവരുടെ രീതിയിൽ തർക്കങ്ങളും ചർച്ചകളും കഴിഞ്ഞ് ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ഒരു തീരുമാനത്തിലെത്തി ഐക്യത്തോടെ അത് നടപ്പാക്കും. ഒരു പൌരൻ എന്ന നിലയിൽ നിങ്ങൾക്ക് അതുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ പാർട്ടിക്ക് പുറത്തു നിന്നുകൊണ്ട് അതിന്റെ നയം മാറ്റിച്ചുകളയാം എന്ന് തെറ്റിദ്ധരിക്കാൻ മാത്രം മെഗെലൊ മാനിയ... വിജയനെ എങ്ങനെ ബാധിച്ചു എന്ന് മനസ്സിലാവുന്നില്ല." (പേ. 71) മാർക്സിസത്തിന്റെ രൂപത്തെയും ഉള്ളടക്കത്തെയും 'പ്രതിവാദ'ങ്ങളിലൂടെ എതിരിട്ട ശ്രീജൻ, എം. എൻ. വിജയനെ ഇങ്ങനെ വികലമായി ന്യൂനീകരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ഊഹിക്കാനേ കഴിയൂ.

[7] ചന്തുമേനോൻ, കേസരി എന്നിവരേക്കുറിച്ചുള്ള ശ്രീജന്റെ പരാമർശങ്ങൾ സൂക്ഷ്മമായ വിശകലനം അർഹിക്കുന്നു. ഈ ലേഖനത്തിന്റെ പരിധിയിൽ അത് ഉൾപ്പെടുന്നില്ല.

[8] "വൈരുദ്ധ്യവാദത്തിലെ സംപ്രത്രയങ്ങൾ നിരർത്ഥകവും നിയമങ്ങൾ അശാസ്ത്രീയവും ദ്വന്ദ്വാത്മക സംവർഗ്ഗങ്ങൾ സന്ദിഗ്ദ്ധാത്മകവും ആണെന്നും അതുകൊണ്ട്  വൈരുദ്ധ്യവാദം അസ്വീകാര്യമാണെന്നും തെളിയിക്കുന്നു.", വി. സി. ശ്രീജൻ, 'പ്രതിവാദങ്ങൾ', കറന്റ്‌ ബുക്സ്, തൃശൂർ, 2004, പേ. 20.

[9] പുസ്തകത്തിലെ സാഹിത്യ പ്രവർത്തക സഹകരണ  സംഘത്തിന്റെ പ്രസാധകക്കുറിപ്പ്‌: "ചിന്തയുടെ പുതിയ ജാഗ്രതയും വിമർശനത്തിന്റെ അന്തസ്സും കാലത്തിന്റെ നിർവ്വചനങ്ങളും കൊണ്ട് ലക്ഷ്യവേധിയായ 'എം. എൻ. വിജയൻ, കുറ്റവും കുറവും' സാഭിമാനം സാഹിത്യ പ്രവർത്തക സഹകരണ  സംഘം പ്രസിദ്ധീകരിക്കുന്നു. ശ്രീ വി. സി. ശ്രീജന്  സംഘത്തിന്റെ നന്ദി." എം. എൻ. വിജയൻ സംഘത്തിന് വേണ്ടി ചെയ്ത അവസാനകാല സേവനങ്ങൾക്കുള്ള 'മരണാനന്തര ബഹുമതി'യായി ഈ നന്ദി പ്രസ്താവത്തെ കാണേണ്ടതാണ്. മരിച്ചു കഴിഞ്ഞതിനു ശേഷവും കുറ്റവാളിയുടെ മൃതദേഹത്തോട് ക്രൂരതകൾ തുടർന്ന പതിനെട്ടാം നൂറ്റാണ്ടിലെ അനുഭവങ്ങൾ ഫൂക്കോ വിവരിക്കുന്നുണ്ട്. Michel Foucault, 'Discipline and Punish', Penguin, 1991, Pg. 50-51.  

Thursday 4 September 2014

ഇടം ലൈബ്രറി

എം. എൻ. വിജയൻ: വി. സി. ശ്രീജന്റെ കുറ്റവിചാരങ്ങൾ - 1.


എം. പി. ബാലറാം


'രക്തത്തിന്റെയും കണ്ണീരിന്റെയും വിലയുള്ള വാക്കുകൾ'.


"... Such then is the force of truth. But experience teaches us that often the imposition of truth has been delayed and its acceptance has come at the price of blood and tears. Is it not possible that a similar force is displayed by misunderstanding; whereby we can legitimately speak of a force of the false?" - Umberto Eco, 'Serendipities'.

സത്യത്തിൽ നിന്നുള്ള ദൂരമെത്ര? വി. സി. ശ്രീജന്റെ 'എം. എൻ. വിജയൻ, കുറ്റവും കുറവും' എന്ന പുസ്തകം അഭിമുഖീകരിക്കുന്ന ചോദ്യമിതാണ്. എം. എൻ. വിജയനെ കുറിച്ചുള്ള ഏതു വിലയിരുത്തലിനേയും ഈ ചോദ്യം പിന്തുടരുന്നുണ്ട്. സത്യത്തോടുള്ള പ്രതിബദ്ധതയും വാക്കുകളുടെ ആർജവത്വവുമാണ്  ജീവിച്ചിരുന്ന കാലത്തെന്നപോലെ ഇന്നും എം. എൻ. വിജയൻ എന്ന നാമപദത്തെ സമകാലികവും പ്രസക്തവും ആക്കിത്തീർക്കുന്നത്. ആർദ്രതയും കരുത്തും ഇവിടെ ഒത്തുചേരുന്നു. കണ്ണീരിന്റെയും രക്തത്തിന്റെയും വിലകൾ തന്നെയാണ്  അവയ്ക്ക് അന്നും ഇന്നും ജീവൻ നിലനിർത്താൻ നൽകേണ്ടിവരുന്നത്.

ശ്രീജന്റെ പുസ്തകം ഇതിന്  വിപരീതമായ ദിശയിലുള്ളതാണ് [1]. എക്കോ പറയുന്ന 'അസത്യത്തിന്റെ ഊർജ്ജ'മാണ്  ശ്രീജന്റെ വാക്കുകളുടെ ചാലകശക്തി. കുടിലതയും വക്രതയുമാണ്  അവയുടെ ജനനമുദ്രകൾ. 'അസത്യത്തിന്റെ നീതിസംഹിത'യെ അബദ്ധധാരണകളുടെ ന്യായീകരണത്തിന്  മാനദണ്ഡമായി ശ്രീജൻ സ്വീകരിക്കുന്നു. മാർക്സിസത്തിൽ നീതിശാസ്ത്രത്തിന്  ഇടമില്ലെന്നു മുമ്പൊരിക്കൽ കുറ്റപ്പെടുത്തുന്ന ശ്രീജൻ [2], എം. എൻ. വിജയന്റെ കുറ്റവിചാരണക്ക് വേണ്ടിയുള്ള തനതായ ഒരു 'നീതി മാതൃക' ഈ പുസ്തകത്തിൽ രൂപീകരിച്ചിട്ടുണ്ട്.

'കുറ്റവും കുറവും' എന്ന ലേഖനത്തിൽ നിരത്തുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടിക നോക്കുക (അടിവര എന്റേത്)

"... എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്  വിജയൻ"

"സ്വന്തം കാലിലെ മന്ത് കാണാതെ അപരനെ മന്തുകാലാ എന്ന് വിളിക്കുകയാണ്‌  വിജയൻ."

"കുറ്റം പറയാൻ വേണ്ടി കുറ്റം കണ്ടുപിടിക്കുകയാണ്  അദ്ദേഹം."

"ചിന്താപദ്ധതികളുടെ മാനദണ്ഡങ്ങൾ അവസരം നോക്കി അദ്ദേഹം വളച്ചൊടിക്കും."

"... ഇത് വിവരക്കേടെന്നേ പറയാനാവൂ."

"... പ്രഭാഷണത്തെ ഫ്രോയ്ഡിന്റെ പുസ്തകങ്ങളുടെ അടുത്ത് വെച്ചാൽ മനസ്സിലാവും വിജയന്റെ പാപ്പരത്തം." 

"... അറിയില്ലെന്ന്  സമ്മതിക്കാൻ ദുരഭിമാനം സമ്മതിക്കാത്ത വേളകളിൽ അനുഭവപ്പെടുന്ന ദുസ്സഹമായ വൈവശ്യമാണ്..."

"... ഒഴുക്കൻ പ്രസ്താവനകൾ നടത്തി സ്വയം വിഡ്ഢിയായി ചമയുന്നു."

"... വിജയൻ ഇതേ വിധത്തിൽ അബദ്ധങ്ങൾ പുലമ്പുന്നത്  കേൾക്കാം."

"... അവയ്ക്ക്  വായിൽ തോന്നിയ അർത്ഥം കൽപ്പിച്ചു സംസാരിക്കുകയാണ്  വിജയൻ."

"... വിജയന്  സ്വത്വത്തെ പറ്റി ഒരു ധാരണയും ഇല്ലെന്നു മനസ്സിലാക്കണം."

"... തെറ്റുകളുടെയും വിവരക്കേടുകളുടെയും കൂട്ടനിലവിളിയാണ്  വിജയന്റെ ഈ വാക്കുകളിൽ"

"... തികഞ്ഞ ജാടയാണ്"

"... എന്ന ശുദ്ധമായ വിഡ് ഡിത്തം വിജയൻ ഗംഭീരസത്യമെന്ന നിലയിൽ ഉച്ചരിക്കുന്നു."

"... രണ്ടായാലും വിജയൻ പറഞ്ഞത് നിരർത് ഥകം."

"... തനി വിവരക്കേടാണ് വിജയൻ തട്ടി വിടുന്നത്."

"... മാർക്സിസ്റ്റാണെന്നു നടിച്ചുകൊണ്ട്‌ 'ബ്ലാ ബ്ലാ' പറയുന്നത് ആളെ പറ്റിക്കലാണ് ."

"നിസ്സാരമായ കാര്യങ്ങൾ ഗംഭീര ശബ്ദങ്ങളിൽ പൊതിയുക എന്ന ദോഷം വിജയന്റെ ഭാഷക്കുണ്ട്."

'പാശ്ചാത്യസിദ്ധാന്ത'ങ്ങളുടെ ഒന്നും സഹായമില്ലാതെ 'സ്വതന്ത്ര'മായ കുറ്റവിചാരണക്കൊടുവിൽ ശ്രീജൻ എത്തിച്ചേരുന്ന 'നീതിയുടെ പുതിയ സമവാക്യം' ഇങ്ങനെ സംഗ്രഹിക്കാം:

എം. എൻ. വിജയൻ = വിവരം കെട്ടവൻ, പാപ്പരത്തം ബാധിച്ചവൻ, ദുരഭിമാനി, വളച്ചൊടിക്കുന്നവൻ, കുറ്റം കാണുന്നവൻ, തെറ്റിദ്ധരിപ്പിക്കുന്നവൻ, വിഡ്ഡി, അബദ്ധങ്ങൾ മാത്രം പുലമ്പുന്നവൻ, ജാട, നാട്യക്കാരൻ, ആളെ പറ്റിക്കുന്നവൻ...

ശ്രീജന്റെ കാഴ്ചയിൽ എം. എൻ. വിജയില്ലാത്ത ദോഷം ഏതുണ്ട് ? എം. എൻ. വിജയൻ ചെയ്യാൻ മടിക്കുന്ന കുറ്റകൃത്യം ഏതുണ്ട് ?

നിരൂപകന്റെ 'സ്വതന്ത്രമായ' അന്വേഷണം നമ്മുടെ നിരൂപണ നിഘണ്ടുവിൽ എഴുതിച്ചേർക്കുന്ന സമവാക്യങ്ങൾ തികച്ചും പുതിയതും, ശ്രീജന്റെത് മാത്രമായ 'സ്വത്വ'സ്പർശം ഉള്ളതുമാണ്. പുസ്തകത്തിൽ നിന്നും നാം കണ്ടെടുക്കുന്ന ജീർണ്ണതയുടെ പ്രതിരൂപങ്ങൾ, ശ്രീജന്റെ നിരൂപണം നേരിടുന്ന ദുരന്തത്തിന്റെ ബാക്കിപത്രങ്ങളാണ്. എഴുത്ത് രൂപത്തിലും ഭാഷണരൂപത്തിലുമുള്ള എം. എൻ. വിജയന്റെ വാക്കുകളെ ഒന്നാകെ 'അസത്യത്തിന്റെ നീതിസംഹിത' ഉപയോഗിച്ചുള്ള കുറ്റവിചാരണയിലൂടെ മായ്ച്ചുകളയാനാണ്  ധൃതിപ്പെടുന്നത്. 'രക്തത്തിന്റെയും കണ്ണീരിന്റെയും വിലയുള്ള' വിജയന്റെ വാക്കുകളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ എഴുപതിൽപ്പരം പേജുകളിൽ ഒതുങ്ങുന്ന അത്യന്തം പരിഹാസ്യമായ ശ്രീജന്റെ സംഗ്രഹവിചാരണക്ക്  (summary trial) കഴിയില്ല. കേരളത്തനിമയുടെ സ്വത്വപ്രതിരൂപങ്ങളായി കൃതികളിൽ നിന്ന് താൻ മുൻപ് കണ്ടെടുത്ത യക്ഷിയുടെയും, ഗുളികന്റെയും, മന്ത്രവാദത്തിന്റെയും മറ്റ്  മാന്ത്രികവസ്തുക്കളുടെയും സഹായങ്ങൾക്ക് പോലും ശ്രീജന്റെ വാദഗതികളെ രക്ഷിക്കാൻ കഴിയില്ല. 

കുറിപ്പുകൾ

[1] 'എം. എൻ. വിജയൻ: കുറ്റവും കുറവും', വി. സി. ശ്രീജൻ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, 2013.

[2] "മാർക്സിസത്തിന്റെ പോരായ്മകളിലൊന്നായി എടുത്ത്  കാണിക്കാറുള്ള കാര്യം അതിന്  സ്വന്തമായി നീതിശാസ്ത്രം ഇല്ല എന്നതാണ്. ദൈവത്തെയും സന്മാർഗ്ഗത്തെയും ഒരേ പോലെ നിരാകരിക്കുന്ന ഒരു വീക്ഷണമായിരുന്നു മാർക്സിന്റെത് " - 'നീതിസാരം' എന്ന ലേഖനത്തിൽ നിന്ന്, 'പ്രതിവാദങ്ങൾ', പു. 129, കറന്റ്‌  ബുക്സ്, തൃശൂർ, 2004.   

Friday 1 August 2014

ഇടം ലൈബ്രറി

ഭാഷയും വിമോചനവും

  

എം പി രാധാകൃഷ്ണന്‍.

 

'മാത്രുഭാഷക്ക് വേണ്ടിയുള്ള സമരം'

പി പവിത്രന്‍ 

പ്രസാധനം: മലയാള ഐക്യവേദി, കലാതരംഗിണി, ചെറുതുരുത്തി.

വില: 260 രൂപ. 


ഒന്ന്

വന്ധ്യമായ ചിന്താമണ്ഡലം

നമ്മുടെ ചിന്താമണ്ഡലം ഇന്ന് വന്ധ്യമാണ്. ഗൌരവപൂര്‍ണമായ സംവാദങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. നമ്മുടെ മുന്‍നിര പ്രസിദ്ധീകരണങ്ങളും തീര്‍ത്തും ഉപരിപ്ലവമായ ക്രീഡാപരതയില് രമിക്കുന്നതുപോലെ തോന്നുന്നു. ചോദ്യങ്ങളോ സംശയങ്ങളോ സര്‍ഗ്ഗമൂല്യമുള്ള അലര്‍ച്ചകളോ ഇല്ലാത്ത യുവാക്കളാണ് നമുക്ക് ചുറ്റും. ജനജീവിതത്തെ എങ്ങനെ സര്‍ഗ്ഗവല്‍ക്കരിക്കാം എന്നതിനെപ്പറ്റി ഒരു ധാരണയും ഇല്ലാത്ത പത്രാധിപന്മാരാണ് പ്രസിദ്ധീകരണങ്ങളുടെ തലപ്പത്തിരിക്കുന്നത്. മലയാളത്തിലെ മുന്‍നിരയിലെ ഒരു പ്രസിദ്ധീകരണം ഇയ്യിടെ പാലൂരിന്‍റെ കവിത മടക്കി അയക്കുകയുണ്ടായി എന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കനപ്പെട്ട ഒരു മലയാള പ്രസിദ്ധീകരണത്തിന്‍റെ പത്രാധിപസ്ഥാനം ഏറ്റെടുക്കുന്ന വേളയില്‍ അങ്ങേര്‍ എടുത്ത ഒരു പ്രതിജ്ഞ പരമ്പരാഗതമായി മലയാളിക്ക് കലയോടും സാഹിത്യത്തോടുമുള്ള സഹജഭാവുകത്വത്തെ താന്‍ തച്ചുടക്കും എന്നായിരുന്നു. 

അച്ചുകൂടം നിലവില്‍ വന്ന ആദ്യനാളുകളില്‍ അച്ചടിച്ചുവന്ന വാക്കിനെ ആർത്തിയോടെ നോക്കിനിൽക്കുന്ന നവോത്ഥാനനായകനായ  ഇറാസ്മസിന്‍റെ ഒരു പഴയ ചിത്രമുണ്ട്. നൂറ്റാണ്ടുകള്‍ തന്നെ കഴിഞ്ഞിരിക്കുന്നു. ഇന്ന് നമ്മുടെ തലങ്ങും വിലങ്ങും അച്ചടിച്ചു വരുന്ന വാക്കുകളാണ്. ഈ വാക്കുകള്‍ നമ്മില്‍ ഒരു കൌതുകവും ഉണര്‍ത്തുന്നില്ല. വാക്കും അവബോധവും തമ്മിലുള്ള ബന്ധം എവിടെയോ അറ്റു പോയിരിക്കുന്നു. ഈ ഒരു പാശ്ചാത്തലത്തിലാണ് “അവബോധത്തെ തിരിച്ചെടുക്കുക” എന്ന ആഹ്വാനവുമായി പവിത്രന്‍റെ കൃതി ഉദയം കൊള്ളുന്നത്‌.

ലോകം അസാധാരണതാളത്തില്‍ ആടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞത് ഒരു ജര്‍മ്മന്‍ കവിയാണ്‌ - ഗോട്ട്ഫ്രീഡ്ബന്‍; മുപ്പതുകളില്‍, നാസിഭീകരതകളുടെ പശ്ചാത്തലത്തില്‍. ഇന്ന് നാസി ഭീകരതകളില്ല. എട്ടു ദശകങ്ങളോളം നാം പിന്നിട്ടിരിക്കുന്നു. എന്നാലിന്ന് അന്നത്തെതിനും അസാധാരണ താളത്തില്‍ ലോകം ആടിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നതാവും ശരി. മറ്റൊരുകാര്യം: താളത്തേയും താളക്കേടിനെയും വ്യവച്ഛേദിച്ചു കാണാനാവാത്ത തരത്തില്‍ ഉന്മാദികളായ മനുഷ്യരാണ് ഇന്ന് നമുക്ക് ചുറ്റും. 
ഘോരമായ താളക്കേടിന്‍റെ കഥയാണ്‌ പവിത്രന്‍ പറയുന്നത്. മാതൃഭാഷയുടെ സ്വച്ഛന്ദതാളത്തില്‍ നിന്നും ഭ്രഷ്ടരാക്കപ്പെടുന്ന തദ്ദേശീയരെ എങ്ങിനെ സ്വതന്ത്രരാക്കം? അധീശത്വഭാഷയുടെ തടവറയില്‍ കഴിയുന്ന മലയാളിയെ എങ്ങനെ മോചിപ്പിച്ചെടുക്കാം? അധീശത്വഭാഷയുടെ ഉന്മത്തരായ വക്താക്കള്‍ കാലാന്തരത്തില്‍ അധികാരകേന്ദ്രങ്ങള്‍ കയ്യാളുന്ന രാക്ഷസരായി മാറുന്നത് നാം കാണുന്നു. ഒരു കാലത്ത് സാമ്രാജ്യത്വശക്തികളും കമ്പോളവും നിര്‍വ്വഹിച്ച ഹീനദൗത്യങ്ങള്‍ അതിലും ഭംഗിയായി തദ്ദേശീയരായ അധികാരസ്ഥര്‍ ഇന്ന് നിര്‍വ്വഹിക്കുന്നു. ഭൂരിഭാഗം വരുന്ന ജനതയെ സംബന്ധിച്ചെടുത്തോളം സ്വാതന്ത്യത്തെയും അസ്വാതന്ത്യത്തെയും വേര്‍തിരിച്ച് കാണാനാവാത്ത ഒരു അവസ്ഥാവിശേഷം ഇന്ന് സംജാതമായിരിക്കുന്നു.
മാതൃഭാഷക്കുവേണ്ടിയുള്ള സമരം ഉദ്ബുദ്ധനായ മലയാളിയെ സംബന്ധിച്ചെടുത്തോളം മറ്റൊരു സ്വാതന്ത്ര്യസമരം തന്നെയാണ്. ആഗോളവിപണിയുടെ ഒത്താശയോടെ അധീശത്വസംസ്കാരം തദ്ദേശീയരെ ലക്ഷ്യമാക്കി നിര്‍മ്മിച്ചെടുക്കുന്ന തടവറ തകര്‍ക്കപ്പെടുക തന്നെ വേണം. അങ്ങിനെ മാതൃഭാഷയെ വീണ്ടെടുത്ത്‌ തന്‍റെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ മലയാളി ബാധ്യസ്ഥനാണ്. തിരിച്ചറിവില്ലായ്മയുടെ ജാഡൃതയില്‍ അധീശത്വഭാഷയുമായി താദാത്മ്യം പ്രാപിക്കുന്ന അഭ്യസ്തവിദ്യനായ മലയാളി മാതൃഭാഷയ്ക്ക്‌ വേണ്ടിയുള്ള സ്വാതന്ത്ര്യ സമരവുമായി മുന്നോട്ടു പോകുന്ന സമരനായകരോട് ബഷീറിന്‍റെ നായകന്‍ ‘മതിലുകളി’ല്‍ ഒരു വ്യത്യസ്ഥസന്ദര്‍ഭത്തില്‍ മൊഴിഞ്ഞത് പോലെ “Why Should I be free? Who wants freedom?” എന്ന് തന്നെ ചോദിച്ചേക്കാം... യഥാര്‍ത്ഥത്തില്‍ തദ്ദേശീയരുടെ സ്വാതന്ത്ര്യാനുഭവവും മാതൃഭാഷാ അവബോധവും കെട്ടുപിണഞ്ഞുകിടക്കുന്നു. ഈ സത്യം തിരിച്ചറിയാത്ത അഭ്യസ്തവിദ്യര്‍ ആണ് ഇന്ന് കേരളത്തിന്‍റെ ശാപം.

മാത്രുഭാഷക്ക് വേണ്ടിയുള്ള സമരം അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ യുദ്ധമുഖം നമുക്ക് തുറന്നു തന്നത് ഐക്യമലയാള പ്രസ്ഥാനമാണ്. ഈ യുദ്ധമുഖത്ത് ജാഗരൂകനായി നിന്നുകൊണ്ട് പവിത്രന്‍ നല്‍കുന്ന ഉള്‍ക്കാഴ്ച്ചകള്‍ സ്വാംശീകരിക്കാന്‍ സഹൃദയര്‍ ബാദ്ധ്യസ്ഥരാണ്.

മാനഭംഗം” എന്ന വാക്ക് ഇടക്കാലത്ത് പ്രചുരപ്രചാരം നേടിയ ഒന്നാണ്. സത്യം പറഞ്ഞാല്‍ കൊളോണിയല്‍ ശക്തികളെല്ലാം നൂറ്റാണ്ടുകളോളം കീഴാളജനതയോട് കാട്ടിയത് എന്താണ്? അതിരിക്കട്ടെ: സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ അധീശത്വ ഭാഷയെയും സംസ്കാരത്തെയും ഉപകരണങ്ങളാക്കി അതതു പ്രദേശത്തെ ഭാഷയെയും സാഹിത്യത്തെയും മാനഭംഗം ചെയ്യുകയായിരുന്നില്ലേ?

രണ്ട്

ഭാഷയുടെ വിമോചനമൂല്യം


അന്തിമവിജയം എന്നാല്‍ ഇരക്കുള്ളതാണ്, മാതൃഭാഷക്കുള്ളതാണ്.

ഈ കൃതിയുടെ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ്‌ ഇങ്ങനെ സൂചിപ്പിക്കുന്നു: “മരണത്തെക്കുറിച്ചുള്ള സംസാരം മാറ്റിവെച്ച് മലയാളം ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. മരണാവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് മലയാളിയെ എത്തിച്ച ഇടപെടലുകളെക്കുറിച്ചാണ് ഈ പുസ്തകം
മലയാളത്തിന്‍റെ ഈ തിരിച്ചുവരവിനു ഒരു ചരിത്രമുണ്ട്. ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നടന്ന സംഘടിത പ്രക്ഷോഭങ്ങളാണ് ഐക്യമലയാള പ്രസ്ഥാനത്തിന്‍റെ പിറവിയില്‍ കലാശിച്ചത്. ഈ ജനമുന്നേറ്റത്തില്‍ ഭാഗഭാക്കുകളായത് അക്കാദമിക് പണ്ഡിതരല്ല, സാധാരണ മനുഷ്യരും വിദ്യാര്‍ത്ഥികളുമാണ്. മാതൃഭാഷയുടെ വിമോചനമൂല്യത്തെക്കുറിച്ചുള്ള ഉറച്ച ആത്മവിശ്വാസമാണ് സമരത്തില്‍ അണിചേരാന്‍ അവരെ നിര്‍ബന്ധിച്ചത്.

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുക, കോടതിഭാഷ മലയാളത്തിലാക്കുക, ഒരു മലയാള സര്‍വ്വകലാശാല സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. ഈ സര്‍ഗ്ഗസമരം ഇന്നും തുടരുന്നു.

മാതൃഭാഷക്കുവേണ്ടിയുള്ള സമരത്തില്‍ ഗ്രന്ഥകര്‍ത്താവിനും സഹാനായകര്‍ക്കും ഊര്‍ജം നല്‍കിയ ഇതര ആഗോളസമരങ്ങളെപ്പറ്റിയും ഈ കൃതിയില്‍ പരാമര്‍ശമുണ്ട്. അന്‍പതുകളുടെ ആദ്യം ബംഗ്ലാദേശില്‍ നടന്ന ഭാഷാകലാപം; അപകൊളനീകരണത്തിന്‍റെ ഭാഗമായി ആഫ്രിക്കന്‍ മണ്ണില്‍ നടന്ന ജനമുന്നേറ്റങ്ങള്‍; ഹീബ്രുഭാഷയുടെ ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്... ഇവയെപ്പറ്റിയെല്ലാം പവിത്രന്‍ സുദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്.

മാതൃഭാഷയിലൂടെ അവബോധത്തിന്‍റെ ജ്വാല കേരളീയസമൂഹത്തിലേക്ക് കൈമാറിയ ഗുരുവെപ്പറ്റി നടത്തുന്ന പരാമര്‍ശം ശ്രദ്ധേയമാണ്. തലശ്ശേരിയില്‍ ജഗന്നാഥപ്രതിഷ്ഠക്ക് വന്ന ശ്രീനാരായണഗുരുവെ നിരായുധനാക്കാനുള്ള തത്രപ്പാടില്‍ കടത്തനാട്ടില്‍ നിന്ന് വന്ന ഒരു പണ്ഡിതന്‍ സംസ്കൃതത്തില്‍ വാദിക്കാനൊരുങ്ങി. ക്ഷണം കൊണ്ട് ഗുരു അങ്ങേരെ ഇങ്ങനെ നിരായുധനാക്കി: “പണ്ഡിതരെ, നമുക്ക് നാട്ടുകാര്‍ക്കു മനസ്സിലാവുന്ന മലയാളത്തില്‍ സംസാരിക്കാം.”

ഇത്തരം തീമൊഴികളാണ് കേരളീയജീവിതത്തിന്‍റെ സര്‍ഗ്ഗവല്‍ക്കരണത്തിന് ഒരുകാലത്ത് രക്തം കൊടുത്തത്. അറുപതുകള്‍ക്ക് ശേഷം എന്നാല്‍ ഈ പ്രക്രിയ അട്ടിമറിക്കപ്പെട്ടു. കേരളത്തില്‍ അങ്ങോളമിങ്ങോളം നിലന്നിന്നിരുന്ന മാതൃഭാഷാധിഷ്ഠിത സംവാദമണ്ഡപങ്ങളെല്ലാം നിലംപരിശാക്കപ്പെട്ടു. തലശ്ശേരി പോലുള്ള സാംസ്കാരികനഗരങ്ങള്‍ മൃതനഗരികളായി മാറി. മാതൃഭാഷാ വികസനത്തിന്‌ ഒട്ടേറെ മാനങ്ങള്‍ നല്‍കിയ തലശ്ശേരിയെ ഒരു ടൂറിസ്റ്റ് നഗരമാക്കാനുള്ള യജ്ഞത്തിലാണ് ഇന്ന് ഭരണാധികാരികള്‍.

മലയാള ഐക്യവേദിയുടെയൊക്കെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒടുവില്‍ മലയാള സര്‍വ്വകലാശാലയും നിലവില്‍ വന്നിരിക്കുന്നു. ഒരുതരത്തില്‍ ഇതൊരു വെല്ലുവിളിയാണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മിക്ക കലാശാലകളും മരണത്തിന്‍റെ വണിക്കുകളാണ്, അക്കാദമിക മുതലാളിത്തത്തിന്‍റെ കളിത്തൊട്ടിലുകളാണ്. കേരളവും ഇതിനപവാദമല്ല. ആ നിലക്ക് പഠനത്തെയും അദ്ധ്യാപനത്തെയും സര്‍ഗ്ഗോത്സവമാക്കുന്ന, മാതൃഭാഷാപഠനത്തിന്‍റെ വിമോചനമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മലയാള സര്‍വ്വകലാശാലക്ക് ഇവിടെ വേരുറപ്പിക്കാനാവുമോ?

(ഭാര്യയും ഭര്‍ത്താവും അസോസിയേറ്റ് പ്രൊഫസര്‍മാര്‍; ഒഴിവുസമയം എന്നാല്‍ ആംവേയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നു! ഇത്തരം മൂഢജീവികളുടെ ഒരു വലിയ നിര തന്നെ കേരളത്തിലെ കലാശാലകളില്‍ ഉണ്ട്. വെറും തീറ്റിപ്പണ്ടാരങ്ങളായി ജീര്‍ണ്ണിച്ചുപോയ ഇക്കൂട്ടര്‍ക്ക് മലയാളഭാഷയോ സാഹിത്യമോ ആവശ്യമില്ല. മറുവശത്ത് വെറും കരിയരിസ്റ്റുകളാവാന്‍ ശപിക്കപ്പെട്ട യുവലക്ഷങ്ങളും!)

സത്യം പറഞ്ഞാല്‍ അവബോധരംഗത്തെ പ്രതിസന്ധി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു സങ്കീര്‍ണ്ണാവസ്ഥ ഇന്ന് നമ്മുടെ സാമൂഹ്യജീവിതത്തെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്‌. പുത്തന്‍ സാമ്രാജ്യത്വശക്തികളും ഭീകരഭരണകൂടവും എല്ലാം ചേര്‍ന്ന് ജനജീവിതത്തെ മാതൃഭാഷയുടേയും സാഹിത്യത്തിന്‍റെയും സര്‍ഗ്ഗ ഉറവുകളില്‍ നിന്നും നാടുകടത്തുന്നു. ഒരു വശത്ത് sky is the limit എന്ന മട്ടില്‍ പരിമിതികളില്ലാത്ത വികസനത്തിന്‍റെ ഒരു ചിത്രം വിവരസാങ്കേതിക വിദ്യ നല്‍കുമ്പോള്‍ മറുവശത്ത് എല്ലാ മേഖലകളിലും അതുവരെ നിലനിന്നിരുന്ന അവബോധത്തിന്‍റെ പ്രാഥമ്യം അട്ടിമറിക്കപ്പെടുന്നു. സാഹിത്യം, കല, ദര്‍ശനം തുടങ്ങിയ എല്ലാ വ്യവഹാരങ്ങളെയും അതിപ്രായോഗികതയുടെ ഒരു തലത്തിലേക്ക് സങ്കോചിപ്പിച്ചെടുക്കാന്‍ വിവരസാങ്കേതികവിദ്യക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പ്രധാനമാറ്റം ചൂണ്ടിക്കാട്ടാം. പ്രത്യക്ഷത്തില്‍ അദൃശ്യമെങ്കിലും മനുഷ്യരാശിയുടെ അസംഖ്യം പൈതൃകങ്ങളില്‍ നിന്നുരുത്തിരിഞ്ഞ ചലനാത്മകമായ അവബോധത്തിന്‍റെ ഒരു വന്‍ ശൃംഖല സമൂഹമനസ്സിന്‍റെ അടിത്തട്ടില്‍ സക്രിയമായോ അല്ലാതെയോ വര്‍ത്തിച്ചു വന്നിരുന്നു. ഏറ്റവും സുപ്രധാനകാര്യം ഉല്‍ക്കടപ്രതിസന്ധികളില്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും അവബോധത്തിന്‍റെ ആഗോളശൃംഖലക്ക് ലോകമനസ്സാക്ഷിയുടെ കാവലാളാവാന്‍ കഴിഞ്ഞിരുന്നു എന്നതാണ്. ഇന്നാവട്ടെ ഓസോണ്‍ കവചത്തിലെന്ന പോലെ മനുഷ്യരാശിയുടെ അവബോധത്തിന്‍റെ കവചത്തിലും നിറയെ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ലോകത്തിന്‍റെ അനൗദ്യോഗിക നിയമനിര്‍മ്മാതാക്കളാണ് കവികള്‍ എന്ന് പറഞ്ഞത് ഷെല്ലി ആണ്. ഇങ്ങനെ കവികളും കലാകാരന്മാരും ദാര്‍ശനികരും അദ്ധ്യാപകരും ഉല്‍ബുദ്ധരായ യുവാക്കളും എല്ലാം അടങ്ങിയ അവബോധശൃംഖല എവിടെക്കാണ്‌ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത്?

മൂന്ന്

അവബോധത്തിന്‍റെ കച്ചവടവല്‍ക്കരണം


തൊണ്ണൂറുകള്‍ക്ക് ശേഷം അവബോധത്തിന്‍റെ സമ്പൂര്‍ണ്ണ വാണിജ്യവല്‍ക്കരണം ഒരു യാഥാര്‍ഥ്യമായി തീര്‍ന്നിരിക്കുന്നു. ഇതൊരു വന്‍ പ്രതിസന്ധിയാണ്.

പവിത്രന്‍റെ വിശകലനങ്ങളിലും ഈ പ്രതിസന്ധി തലപൊക്കുന്നുണ്ട്. മൂര്‍ത്തമായ ഉദാഹരണങ്ങളിലൂടെ ഈ പ്രതിസന്ധിയുടെ ഭീകരത പവിത്രന്‍ വ്യക്തമാക്കുന്നുമുണ്ട്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവച്ച കുപ്രസിദ്ധമായ ഒരു രേഖയെ പവിത്രന്‍ സുദീര്‍ഘമായി അപഗ്രഥിക്കുന്നുണ്ട്. കലാശാലാതലത്തില്‍ മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കേണ്ടതില്ലെന്നാണ് രേഖയിലെ അടിസ്ഥാനനിലപാട്. “ഇത്തരം ഒരു മാറ്റം വരുത്തുന്നതിന് പിന്നിലെ ദര്‍ശനം എന്താണ്?” പവിത്രന്‍ ചോദിക്കുന്നു. “കലയുടെയും സാഹിത്യത്തിന്‍റെയും ജ്ഞാനശാസ്ത്രപരവും ജനാധിപത്യപരവുമായ ധര്‍മ്മങ്ങളെ സംബന്ധിച്ച അജ്ഞതയാണ് ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്‍റെ രേഖയെ നിഷേധാത്മകമാക്കുന്ന പ്രധാനഘടകം. അതാണ്‌ ആഗോളവല്‍ക്കരണത്തിന്‍റെ പൊതുഅജണ്ടയുമായി അതിനേ യോജിപ്പിച്ച് നിര്‍ത്തുന്നത്”. (‘ചങ്ങമ്പുഴ പുറത്ത്, പൌരധര്‍മ്മം അകത്ത്’, page 213)

ആഗോളവല്‍ക്കരണത്തിന്‍റെ അടിസ്ഥാന യുക്തി കിടക്കുന്നത് മുതലാളിത്തത്തിലാണ്” എന്ന് പവിത്രന്‍ നിരീക്ഷിക്കുന്നു. “കീഴടക്കുന്ന പ്രദേശങ്ങളിലെ മനുഷ്യര്‍ മുതലാളിത്തത്തെ സംബന്ധിച്ചെടുത്തോളം സ്വയം ബോധമില്ലത്തവരാണ്. തങ്ങള്‍ക്ക് തങ്ങളുടെ ആധിപത്യരീതിക്കനുസരിച്ച് ആസൂത്രണം ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ മാത്രമാണവര്‍. അവര്‍ക്ക് സ്വയമായ വിഷയിത്വം (subjectivity) ഇല്ലതന്നെ. ആധിപത്യം പ്രയോഗിക്കുന്നവരുടെ കര്‍തൃത്വസ്ഥാനം മാത്രം നിലനില്‍ക്കുകയും മറ്റെല്ലാ കര്‍തൃസ്ഥാനങ്ങളെയും നിഷേധിക്കുകയുമാണ് അതിന്‍റെ രീതി. ഭരണകൂടത്തിന്‍റെ നോട്ടപ്പാടില്‍ നിന്നുള്ള കാഴ്ച മാത്രമാണ് ഒരേയൊരു നോട്ടപ്പാട്. ആ നോട്ടപ്പാടിനെ സ്വാംശീകരിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടത്. മറ്റെല്ലാറ്റിനെയും ആ നോട്ടപ്പാടിനനുസരിച്ച് ക്രമീകരിക്കുന്ന ജ്ഞാനശാസ്ത്രപരമായ ഏകാധിപത്യമാണ് അത് അടിച്ചേല്‍പ്പിക്കുന്നത്” (‘ചങ്ങമ്പുഴ പുറത്ത്, പൌരധര്‍മ്മം അകത്ത്’, page 214).

മേധാവിത്വഭീകരകതകളെപ്പറ്റി ജാഗരൂകരാവാന്‍ പവിത്രന്‍ നമ്മോട് ആവശ്യപ്പെടുന്നു: “കലയുടെ മണ്ഡലവുമായി ബന്ധമില്ലാത്ത, കലക്കും സാഹിത്യത്തിനും അന്യമായ ഒരു സാമൂഹ്യനേത്രുത്വമാണ് നമുക്കുണ്ടാകുന്നതെങ്കില്‍ അത് സമൂഹത്തെ സംബന്ധിച്ചെടുത്തോളം വിനാശകരമായിരിക്കും. കുമാരനാശാന്‍റെ കവിത വായിച്ചിട്ടില്ലാത്ത ഒരു രാഷ്ട്രീയനേതൃത്വവും സാംസ്കാരികനേതൃത്വവും കേരളത്തിനുണ്ടാവുകയാനെങ്കില്‍ അത് ഭീകരമായിരിക്കും.... പ്ലസ്‌ ടു തലം കഴിഞ്ഞ് സാഹിത്യം എന്തിനാണ് പഠിപ്പിക്കുന്നത്‌ എന്ന് ചോതിക്കുന്ന പണ്ഡിതര്‍ക്ക് ഭാഷ ഒരുപകരണം മാത്രമാണ്. ചോരയില്‍ നിന്നും ചോരയെ മാത്രമേ അവര്‍ക്ക് പുനരുത്പാദിപ്പിക്കാന്‍ കഴിയൂ. ചോരയെ മുലപ്പാലാക്കുന്ന കലയുടെ രാസവിദ്യ അവര്‍ക്ക് അജ്ഞാതമാണെന്ന് പറയേണ്ടിയിരിക്കുന്നു”. (ഫാസിസ്റ്റുകളെ സൃഷ്ടിക്കാന്‍ ആര്‍ക്കാണ് തിടുക്കം?, പേജ്  226-227)

അവബോധത്തിന്‍റെ അതിരുകള്‍ വിപുലപ്പെടുത്തുക എന്നതല്ല ഇന്ന് ലോകത്തെമ്പാടുമുള്ള കലാശാലകളുടെ ദൗത്യം. ആഗോളകമ്പോളത്തിന്‍റെ അതിരുകള്‍ വിപുലമാക്കുകയെന്ന യജ്ഞത്തിലാണ് അവര്‍ ഇന്ന് ഏര്‍പ്പെട്ടിരിക്കുന്നത്. കമ്പോളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ കുട്ടികളെ വിലക്ക് വാങ്ങുന്നു. പഴയ അടിമച്ചന്തകള്‍ ഓര്‍മ്മയിലെത്തുന്നു. ഹീനമായ ഈ കച്ചവടത്തില്‍ യുവസമൂഹത്തിന് കൈമോശം വരുന്നത് അസംഖ്യം സര്‍ഗ്ഗമാനങ്ങളുള്ള അവബോധവും അവബോധം സമ്മാനിക്കുന്ന സ്വാതന്ത്ര്യവുമാണ്. സാമ്രാജ്യശക്തികളുടെയും ഭരണകൂടങ്ങളുടെയും ആഗോലവിപണിയുടെയും സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അവബോധത്തെ കച്ചവടവല്ക്കരിക്കാനും ഹിംസാത്മകമായ ലോകക്രമത്തെ നിലനിര്‍ത്തുന്ന ഒരു വെറും ഉല്‍പ്പന്നമായി അവബോധത്തെ രൂപാന്തരപ്പെടുത്തി എടുക്കാനും ഇന്ന് കഴിയുന്നുണ്ട്.

ഭരണകൂടങ്ങളും അവയുടെ ഒത്താശയോടെ കലാശാലകളും കൂട്ടായി ആഗോളവിപണിക്ക് വേണ്ടി സംവിധാനം ചെയ്തെടുത്ത ‘നവസാക്ഷരതയെ’ വിട്ടുവീഴ്ചയില്ലാതെതന്നെ ഒരു പുനര്‍മൂല്യനിര്‍ണയത്തിനു വിധേയമാക്കേണ്ടത് ഉല്‍ബുദ്ധരായ ജനങ്ങളാണ്.

മാനവികവിഷയങ്ങളെ ചവറ്റുകൊട്ടയിലേക്ക് തള്ളുന്ന ‘നവസാക്ഷരത’യുടെ വിമോചനമൂല്യം പൂജ്യമാണ്. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ പോലുള്ള ആഗോലമുതലാളിത്തത്തിന്‍റെ ഏജന്‍സികളുടെ ദൗത്യം ഈ സാക്ഷരതയുടെ പ്രചാരമാണ്. അതിനെതിരെ ജാകരൂകമാവേണ്ടതിന്‍റെ ആവശ്യകത പവിത്രന്‍ ഊന്നിപ്പറയുന്നുണ്ട്.

ചോദ്യമിതാണ്: ‘നവസാക്ഷരത’യുടെ വൈറസില്‍ നിന്നും മുക്തിനേടാന്‍ മലയാള സര്‍വ്വകലാശാലക്ക് കഴിയുമോ?.

ആഗോളവിദ്യാഭ്യാസവിപണി നിര്‍ദേശിക്കുന്ന ബിരുദങ്ങൾക്കല്ല, കമ്പോളത്തിന് നല്കാന്‍ കഴിയാത്ത അവബോധത്തിനാണ് നാം ഇനിയങ്ങോട്ട് മുന്‍‌തൂക്കം നല്‍കേണ്ടത്. അറിവും അവബോധവും തമ്മിലുള്ള ജൈവബന്ധമാണ് കലാശാലകള്‍ ഊട്ടിയുറപ്പിക്കേണ്ടത്. ഈ സന്ദര്‍ഭത്തില്‍ മാതൃഭാഷാസാഹിത്യ പഠനത്തിനു നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കാനുണ്ട്. “ആഗോളവല്‍ക്കരണത്തിന്‍റെ സാഹചര്യത്തില്‍ മലയാളഭാഷ നേരിടുന്ന പ്രതിസന്ധി കേരളജനതയുടെ ഒരു സമൂഹമായുള്ള നിലനില്‍പ്പിന്‍റെ തന്നെ വെല്ലുവിളിയാണ്” എന്ന് പവിത്രന്‍ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവ് ഗ്രന്ഥകാരന് നല്‍കിയ ഉള്‍ക്കാഴ്ചകള്‍ “സാഹിത്യപഠനത്തിന്‍റെ ദര്‍ശനം” എന്ന പ്രൌഢപ്രബന്ധത്തില്‍ നമുക്ക് സമാഹരിച്ചു നല്‍കുന്നുണ്ട്: “മലയാളപഠനം കേരളത്തില്‍ നേരിടുന്ന വെല്ലുവിളി യഥാര്‍ത്ഥത്തില്‍ കേരളീയരുടെ സൌന്ദര്യമണ്ഡലം നേരിടുന്ന വെല്ലുവിളിതന്നെയാണ്”. സാഹിത്യപഠനത്തെ സാമൂഹ്യശാസ്ത്ര പഠനമായി ചുരുക്കിക്കാണുക എന്നതാണ് പുതിയ സമീപനം. “സൌന്ദര്യാവബോധത്തെ ചരിത്രപരമായി കാണേണ്ടത്തിനു പകരം സൌന്ദര്യതലം തന്നെ ആകപ്പാടെ കൈയ്യോഴിഞ്ഞ് സാമൂഹ്യശാസ്ത്രത്തിന്‍റെ രീതിശാസ്ത്രത്തിന് കീഴപ്പെടുന്നതാണ് പലപ്പോളും ഇവിടെ കാണുന്നത്.”. ഇവിടെ വച്ച് മാതൃഭാഷാ സാഹിത്യപഠനത്തിന്‍റെ രീതിശാസ്ത്രം എന്തായിരിക്കണം എന്ന പ്രശ്നവുമായി പവിത്രന്‍ ഏറ്റുമുട്ടുന്നു. തുടര്‍ന്നുള്ള ഗ്രന്ഥകാരന്‍റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്: “സൌന്ദര്യമണ്ഡലത്തെയും സൌന്ദര്യശാസ്ത്രത്തെയും കൈയ്യോഴിഞ്ഞ് സാമൂഹ്യശാസ്ത്രത്തിലേക്ക് ചേക്കേറുകയല്ല, സൌന്ദര്യതലത്തിനകത്തെ സാമൂഹ്യത തിരിച്ചറിയുകയാണ് കലാസാഹിത്യ പഠനം ചെയ്യേണ്ടത്... നമ്മുടെ സാമൂഹ്യമാറ്റങ്ങളെല്ലാം സൌന്ദര്യമണ്ഡലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. സാമൂഹ്യമാറ്റങ്ങളുടെ ആത്മനിഷ്ഠരേഖയാണ് ആ നിലയില്‍ സാഹിത്യം. സാമൂഹ്യശാസ്ത്രം പഠിക്കുന്നതിനേക്കാള്‍ മാനവികമായി അനുഭൂതിയിലൂടെ വിദ്യാര്‍ഥി ഇത് സാഹിത്യത്തിലൂടെ പഠിക്കുന്നു”. (“സാഹിത്യപഠനത്തിന്‍റെ ദര്‍ശനം, പേജ്  233-234).

സമകാലിക ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് തന്നെ പ്രതിഷ്ഠിക്കപ്പെട്ട “ഉപകരണാത്മകമായ യുക്തി”യുടെ മര്‍ദ്ദകസ്വഭാവവും പവിത്രന്‍ തിരിച്ചറിയുന്നുണ്ട്. ഈ യുക്തി വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ ഒരു ഘാതകനാണ്‌. എല്ലാ വ്യവഹാരങ്ങളുടെയും സര്‍ഗ്ഗാത്മകതയെ അത് ഉന്മൂലനം ചെയ്യാന്‍ ഒരുമ്പെടുന്നു. “ഉപകരണാത്മകമായ യുക്തി എല്ലാത്തിനെയും അതിജീവനത്തിനുള്ള ഒന്നായി മാറ്റുന്നു. അതുണ്ടാക്കുന്ന അന്യവല്‍ക്കരണത്തിനെതിരെ സമൂഹത്തില്‍ സംഘടിതമായും അല്ലാതെയും സമരം നടക്കുന്നുണ്ട്. അത് സൌന്ദര്യതലത്തില്‍ ആഴത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ആ നിലയില്‍ ആധിനികകാലത്ത് കലയും സാഹിത്യവുമാണ് മാനവികതയുടെ കാവലാള്‍”. (“സാഹിത്യപഠനത്തിന്‍റെ ദര്‍ശനം, പേജ്  234).


ഭാഷയെന്ന തീമൊഴി


സര്‍ഗ്ഗമാനങ്ങളുള്ള ജനമുന്നേറ്റത്തിന് ഒരു ചരിത്രമുണ്ട്. തീര്‍ച്ചയായും ബോധകലാപങ്ങളില്‍ നിന്നാവും അത് പിറവി കൊള്ളുന്നത്‌. അര്‍ത്ഥവത്തായ ബോധകലാപങ്ങള്‍ തന്നെയാണ് മാതൃഭാഷയ്ക്ക്‌ വേണ്ടിയുള്ള സമരത്തെയും സാദ്ധ്യമാക്കിയത്. മാതൃഭാഷാപഠനരംഗത്തു ഒരു പുത്തന്‍ നവോത്ഥാനം സ്വപ്നം കാണുന്നവരാണ് പവിത്രനെപ്പോലുള്ള അവബോധകലാപകാരികള്‍. നവോത്ഥാന മലയാളഭാഷ കാണെക്കാണെ തീമോഴിയായി വികാസം പ്രാപിച്ചകാര്യം നമുക്കറിയാം. അതേ മലയാളത്തെ സമ്പൂര്‍ണ്ണ ജാഡ്യയതയിലാഴ്ത്തുക എന്ന ദൌത്യമാണ് ആഗോളശക്തികള്‍ ഇന്ന് നിര്‍വ്വഹിക്കുന്നത്.

ഇന്ന് നിലവിലുള്ള ചിന്താരംഗത്തെ വന്ധ്യത സ്വയംഭൂവായി സംഭവിച്ചതല്ല എന്നാണിതിനര്‍ത്ഥം. ജനതയുടെ അവബോധം ആസൂത്രിതമായി അപഹരിക്കപ്പെടുന്നതിനു എതിരെ ശബ്ദമുയര്‍ത്തുകയാണ് പവിത്രന്‍റെ പുതിയ ഗ്രന്ഥം. അവബോധത്തെ തിരിച്ചെടുക്കാന്‍ അത് ചാലകശക്തി നല്‍കുന്നു.

Monday 7 April 2014

ഇടതുപക്ഷത്തിന്റെ ഇടം


ചരിത്രത്തിന്റെ  ‘പാപഭാര’ങ്ങളേയും ‘വിധിസംഹിത’കളേയും പേറി മുതുകൊടിഞ്ഞ ജനതക്കുമേല്‍ ജനാധിപത്യം ഒരു അനിവാര്യതയായി, രക്ഷാമാര്‍ഗ്ഗമായി ഒരിക്കലും സംഭവിക്കുകയില്ല. വിലപിടിപ്പുള്ള ആര്‍ഭാടങ്ങളുടെയും കൌതുകം ജനിപ്പിക്കുന്ന അലങ്കാരവസ്തുക്കളുടേയും രൂപത്തിലല്ലാതെ ബൂര്‍ഷ്വാജനാധിപത്യത്തിന് ജനങ്ങള്‍ക്കിടയില്‍ നേര്‍ക്കുനേരെ ഒരിക്കലും പ്രത്യക്ഷപ്പെടാനാവില്ല.


ചരിത്രം അപൂര്‍വ്വതകളേയും അസ്ഥിരതകളേയും കൊണ്ടാണ് അതിന്റെ ക്രൂരമായ നീതി പലപ്പോഴും നടപ്പാക്കുന്നത്. രോഗാവസ്ഥകളേയും മൃത്യുഭീകരതകളേയും മാത്രം കണ്ടു പരിചയിച്ച പാവം മനസ്സുകള്‍ക്ക് മേല്‍ അസംബന്ധങ്ങളും കോമാളിത്തരങ്ങളും വര്‍ഷിച്ച് ‘ജനാധിപത്യം’ അതിന്‍റെ വിശുദ്ധസാന്നിദ്ധ്യം വിളിച്ചറിയിക്കുന്നു. വായിലൊതുങ്ങാത്ത വാക്കുകളും വെച്ചുകെട്ടിയ ഇമേജുകളും കൊണ്ട് ജനതയെയാകെ കബളിപ്പിക്കുന്ന ‘വിശുദ്ധ’കര്‍മ്മത്തിന് നാം സാക്ഷിയാവുകയാണ്.


അമൃതം നേടാന്‍ വിഷപാനം ചെയ്ത് പ്രചണ്ഡനടനത്തിനൊരുങ്ങുന്ന ഒരു നീലകണ്ഠനെത്തന്നെയാണ് ജനങ്ങള്‍ ഇപ്പോഴും തിരയുന്നത്. കട്ടെടുത്ത അഗ്നിയുടെ പേരില്‍ തടവിലാക്കപ്പെടാനൊരുക്കമുള്ള ധീരനായ ഒരു വീരനായകനെ അന്വേഷിക്കാനാണ് ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നത്.


ഓര്‍ക്കുക. അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു പ്രത്യയസംഹിതയായി മാത്രമല്ല ഫാസിസം ചരിത്രത്തില്‍ സംഭവിക്കുന്നത്‌. ജനിതക കാരണങ്ങളാല്‍ ജനമനസ്സുകളില്‍ തന്നെ അത് സ്വാഭാവികമായ് ബീജധാരണം ചെയ്യുകയും മുളപൊട്ടുകയും ചെയ്യുന്നുണ്ട്.


ജനാധിപത്യത്തിന്റെ പേരിൽ ഇവിടെ അരങ്ങേറുന്ന പ്രതിലോമമായ അസംബന്ധങ്ങള്‍ക്കും അപൂര്‍ണ്ണതകള്‍ക്കുമിടയിലും അനുലോമമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. സൂക്ഷ്മവും ഗുണകരവുമായവ ആണവ. അവയെ തിരിച്ചറിയുകയും അഭിമുഖീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഇടതുപക്ഷ മനസ്സുകളുടേതാണ്.


കുഴഞ്ഞുമറിഞ്ഞ അവസ്ഥക്കിടയിലും രാഷ്ട്രീയകുതിപ്പുകളേയും വിശ്വാസവിച്ഛേദങ്ങളേയും സമൂഹമനസ്സ് അബോധമായി ആഗ്രഹിക്കുന്നുണ്ട്. ഉണര്‍വ്വിന്‍റെ കുതിപ്പുകള്‍ അടിത്തട്ടിലെ ജീവിതങ്ങളെപ്പോലും ഇളക്കിമറിക്കാന്‍ ആരംഭിച്ചിരിക്കുന്നു.


പാപഭാര’ങ്ങളുടെയും ‘വിധിസംഹിതക’ളുടെയും നുകങ്ങള്‍ വെലിച്ചെറിയപ്പെടുന്നതോടെ ‘ജനാധിപത്യ’ത്തിനു ജനങ്ങള്‍ക്കിടയിലേക്ക് അതിഥിമര്യാദകളൊന്നുമില്ലാതെ കടന്നുവരാന്‍ കഴിയും. ബൂര്‍ഷ്വാരാഷ്ട്രീയത്തില്‍ ഇന്നെഴുന്നള്ളിക്കപ്പെടുന്ന ആര്‍ഭാടങ്ങളെയും അലങ്കാരവസ്തുക്കളേയും ചരിത്രം പുരാവസ്തുക്കളായി മാറ്റുകയും ചെയ്യും.

Monday 24 March 2014

The Last Love Song

Kunhappa Pattannur


This night
The stars and moonlight
are dead
And your face
is drowned
in the sea of dark
This night -

This night
is not a sitar
for me to string out
a sad song
This night
is not a mad lover
for me to go out
with a knife
and return soaked
in the blood
of my dreams.

Yet Megha,
I prayed
for a sunflower
in your love filled eyes
I waited for an ascent
in your music rich breath
I claimed for a lantern post
in your distant dream lands
I longed for a scarlet
in your green shores of desire.
Yet Megha....

This night
is the revenge
echoing from the silence
This night
is the psalm
of the silent throes
of your rejection
This night
when the desire rains
I strive
the cold mountain gales
of instincts
I survive
as the eternal thirst
of the cross....

You never know
my hills and crosses
my midnight's desires
and dawn dejections
Yet Megha,
through the overcast horizon
of desolation
your soothing face reflects
on my plateaus
The face of this moonless night
fills my unrest
as your face.
Yet Megha
dreaming not of the green arcades
caressing not the moonlight
I stand in the darks.

Megha,
Like the crimson flower
bloomed only for me,
Like the monsoon desire
awaited only for me,
I meet you
Plodding
the lanes of cold and mud
and the streets of sloth and shame
the lonely traveller
meets you,
Mehga, the face I buries
beneath my dreams
The bread I kept
for the hunger
of this loveless night.

I sowed my joys
in the fields
never to be reaped
Yet, Megha...
when the flowers
of dreams
are withered
whom shall I wound
with the thorns remained?

When I walk away
blowing out
the fragrant glow
animating
my nights of love,
when I walk away
stamping on
the softness of moon light,
when I walk away
rejecting
the folds of affections,
Megha,
I won't forfeit
the un-bloomed flowers
of desire
before the shameful plea of life transcending love.

('Avasanathe Pranaya Kavitha', from Sthree Paksha Kavithakal, pp. 55-57, Green Books, Thrissur, 2011. Translated from the Malayalam by Harikrishnan.)

Saturday 8 March 2014

Neo-Liberal Subjectivity

How revolutionary writing becomes a taboo word

 

M. P. Balaram


Individualisation of life is carried to extremes in contemporary art and literature. Caught in its grip, the present day literary sensibility has become superfluous and reactionary. There have been instances where even some of the votaries of the leftist ideology have coolly abandoned the lessons of socialisation and politicisation which we have traditionally learned from history. Individualisation in its extreme form does away with the dividing line between the right and the left on the cultural/political front. In consequence, neo-liberal values are enthroned in an otherwise progressive society.

Distaste for history and politics co exists with the highly individualised literary sensibility of today. The fact is that those who remain enslaved to the tyranny of global finance capital  remain deprived of the tremendous creative potentials inherent in creative writing and reading. Of late the middle class of Kerala has been keeping away from the inbuilt profoundities of the intellect as well as creativity.

Today's predicament is the legacy of decades of colonial globalisation. A universal vision anchored to class solidarity had blossomed in the thirties and forties but paradoxically this robust vision got metamorphosed into a sort of ruthless egoism in the hands of the later day middle class. Unashamedly the advocates of individualisation who speak on behalf of 'civil society' and 'common-sense' are virtually devoid of historical sense as well as political awareness. The fact that the mission of the right is being carried out in the name of the left is a truly humiliating situation for the entire leftist community.

Self-exaltation, monologues and self screams make their appearance as different forms of self expressions in the present day writing. Works of art get converted into soliloquies. In the realm of writing, visual media and discourses we have only variations on a single theme. Both in its form and content the literary discourse shrinks into thousand trivialities of cell phone - Internet - F. M. radio and T. V. The act of creation becomes a hollow exercise in self-exaltation. The fact is that the current pseudo sensibility which is intent on manufacturing a notoriously apolitical vision as well as distaste for history has a definable past and politics. It is rooted in the original sin namely Kerala's 'Liberation Movement' back in the middle fifties' - the open involvement on the part of the middle class in it made every one sceptical of their one time eloquent innocence and highly pretentious gestures.

The illicit traffic on the part of the middle class with global finance capital and its class interests has necessarily paved the way for the formation of a new subjectivity with inherent handicaps. It may be remembered that the onset of capitalism had coincided with the birth of bourgeois liberal subjectivity towards the end of 19th century. The emergent pseudo subjectivity of neo-liberal era has been calculated to undo the bourgeois liberal subjectivity for ever. Neo liberal subjectivity has systematically destroyed the living legacies of Renaissance humanistic vision and its emancipatory potentials. Neo liberal subjectivity is born of the ruins of bourgeois liberal individualism.

The active involvement of imperialist forces in the 'liberation' struggle of Kerala in the fifties paved the way for the fall of not only the legitimately elected communist ministry of Kerala; it also led to the disintegration of our collective psyche. Thereafter the political rationality of Kerala's electorate as well as solidarity of the working class remained in a topsy-turvy state. The heroic heritage of class struggle as well as the legacy of anti-imperialist struggles had furthered a progressive cultural tradition in Kerala for a period of fifty years. The emergent neo-liberal subjectivity, however, has systematically conspired against this tradition with the intention of nullifying the same. Back in the 1930s, Kesari's cultural discourses had resulted in the birth of a cosmopolitan as well as revolutionary cultural subjectivity. In its place has been enthroned a notoriously individualised apolitical subjectivity which is enslaved to caste/ religious/ reactionary forces. Looking backward in time we find that M. Govindan's anti communist discourses as well as the modernist movement in literature had an antithetical relationship to Kesari's monumental exhortations. During succeeding years attempts were also made to erect intellectual icons with a view to cripple possible mass resistances to imperialist interventions. Modernism also gave currency to politically barren and reactionary individual subjectivity. Ironically, an aura of authoritativeness also surrounded such beings. M. Govindan and his choric singers went ahead with concepts like 'forward fro communism' in this context. In due course, their works became part of the establishment.

Lethal viruses like neo-colonial globalisation and its offshoots such as caste/religion/identity based varied movements had all easy access to the collective psyche of the left from the nineties onwards. We are justified in supposing that this process of fatal invasion had its genesis from the period of 'liberation' struggle onwards. Decades of experience have convinced us that the cultural hegemony on the part of neo-colonial authoritarian forces has never been a sort of harmless or non-violent activity. In fact, the newly emergent ne0-liberal subjectivity has been calculated to annihilate the rich cultural legacies of third world countries namely the languages and arts and their robust heritage; that is to say the solidarity with the downtrodden classes. On the whole, the agents of neo-liberal subjectivity embody in them limitless ruthlessness which is born of their identification with global finance capital. The fact is that their mission is not only to exorcise the spectre of communism from this planet; they are also eager to annihilate the present and past of the 'wretched of the earth'. Thus, for advocates of exaggeratedly individualised sensibility, revolutionary political activism becomes a taboo word.

(Translated from the Malayalam by M. P. Radhakrishnan)